+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇരട്ടത്താപ്പ് കോൺഗ്രസിന്‍റെ മുഖമുദ്ര'; വനിതാ നേതാവിന്‍റെ പരാതിയിൽ പ്രതികരിച്ച് അനിൽ ആന്‍റണി

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെതിരെ സംഘടനയിലെ വനിതാ നേതാവ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി അനിൽ ആന്‍റണി. സ്ത്രീ ശക്തീക
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെതിരെ സംഘടനയിലെ വനിതാ നേതാവ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി അനിൽ ആന്‍റണി.

സ്ത്രീ ശക്തീകരണം രാഹുൽ ഗാന്ധിയുടെ സ്ഥിരം മുദ്രാവാക്യമാണെന്നും അദ്ദേഹത്തിന്‍റെ വലംകൈയായ ശ്രീനിവാസിനെതിരെ ഉയർന്ന ആരോപണത്തിൽ പാലിക്കുന്ന മൗനം കോൺഗ്രസ് ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുവെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു.

2010 മുതൽ രാഹുൽ ഗാന്ധി സ്ഥിരമായി ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് സ്ത്രീ ശക്തീകരണം. പ്രമുഖ്യ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള 2014-ലെ പ്രശസ്തമായ അഭിമുഖത്തിലും രാഹുൽ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ ഇക്കാലത്തെല്ലാം രാഹുലിന്‍റെ വലംകൈ ആയിരുന്ന ശ്രീനിവാസ് ഒരു വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

എന്നാൽ ഈ സംഭവത്തിൽ പാർട്ടി ഒന്നും ചെയ്തില്ല. പരാതി നൽകിയ യുവതിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുകയാണ് കോൺഗ്രസ് ചെയ്തത്. ഇരട്ടത്താപ്പ് കോൺഗ്രസിന്‍റെ മുഖമുദ്രയാണെന്നും 2014-ലും 2019-ലും സംഭവിച്ചതിനെക്കാൾ വലിയ തോൽവി 2024-ൽ കോൺഗ്രസിനെ കാത്തിരിക്കുന്നതായും അനിൽ കുറിച്ചു.

ആസാം മുൻ മുഖ്യമന്ത്രി അഞ്ജൻ ദത്തയുടെ മകളും യൂത്ത് കോൺഗ്രസ് നേതാവുമായ അംഗിക ദത്ത ശ്രീനിവാസിനെതിരെ ചൊവ്വാഴ്ചയാണ് ആരോപണം ഉന്നയിച്ചത്. ശ്രീനിവാസ് തന്നെ നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കിയെന്നും ലിംഗവിവേചനത്തിന് ഇരയാക്കിയെന്നും ദത്ത ആരോപിച്ചിരുന്നു. താൻ നൽകിയ പരാതിയിന്മേൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യാതൊരു നടപടിയും എടുത്തില്ലെന്നും ദത്ത പറഞ്ഞിരുന്നു.
More in Latest News :