തിരുവനന്തപുരം: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സമൻസ് ഇ- മെയിൽ അടക്കമുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി വിതരണം ചെയ്യുന്നതിനുള്ള 1973ലെ ക്രിമിനൽ നടപടി ചട്ടം (സിആർപിസി) ഭേദഗതിയുടെ കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സിആർപിസി കേന്ദ്രനിയമമായതിനാൽ ബിൽ നിയമമാകണമെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമുണ്ട്.
ബില്ലിന് അംഗീകാരം ലഭിച്ചു കഴിഞ്ഞ ശേഷം ചട്ട ഭേദഗതി വരുത്തി വാട്സ് ആപ് അടക്കമുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി സമൻസ് വിതരണം ചെയ്യുന്ന കാര്യം ഉൾപ്പെടുത്തുകയുള്ളൂ. സിആർപിസിയിലെ 62, 91 സെക്ഷനുകളിലാണു ഭേദഗതി വരുത്തുന്നത്.
62ാം സെക്ഷനനുസരിച്ച് വ്യക്തികൾക്ക് പോലീസ് ഉദ്യോഗസ്ഥരോ കോടതി നിയോഗിക്കുന്ന ജീവനക്കാരോ വഴി നേരിട്ടോ രജിസ്ട്രേഡ് തപാൽ വഴിയോ ആണ് സമൻസ് അയയ്ക്കുന്നത്. ബന്ധപ്പെട്ടവർ അത് കൈപ്പറ്റിയെന്ന് ഉറപ്പാക്കണം. ഇതിലാണ് നേരിട്ടോ തപാൽ വഴിയോ അല്ലെങ്കിൽ ഇലക്ട്രോണിക് മാധ്യമം മുഖേനയോ എന്ന ഭേദഗതിനിർദേശം കൊണ്ടുവരുന്നത്.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനാണ് സർക്കാർ നീക്കം.
ബില്ലിന് അംഗീകാരം ലഭിച്ചു കഴിഞ്ഞ ശേഷം ചട്ട ഭേദഗതി വരുത്തി വാട്സ് ആപ് അടക്കമുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി സമൻസ് വിതരണം ചെയ്യുന്ന കാര്യം ഉൾപ്പെടുത്തുകയുള്ളൂ. സിആർപിസിയിലെ 62, 91 സെക്ഷനുകളിലാണു ഭേദഗതി വരുത്തുന്നത്.
62ാം സെക്ഷനനുസരിച്ച് വ്യക്തികൾക്ക് പോലീസ് ഉദ്യോഗസ്ഥരോ കോടതി നിയോഗിക്കുന്ന ജീവനക്കാരോ വഴി നേരിട്ടോ രജിസ്ട്രേഡ് തപാൽ വഴിയോ ആണ് സമൻസ് അയയ്ക്കുന്നത്. ബന്ധപ്പെട്ടവർ അത് കൈപ്പറ്റിയെന്ന് ഉറപ്പാക്കണം. ഇതിലാണ് നേരിട്ടോ തപാൽ വഴിയോ അല്ലെങ്കിൽ ഇലക്ട്രോണിക് മാധ്യമം മുഖേനയോ എന്ന ഭേദഗതിനിർദേശം കൊണ്ടുവരുന്നത്.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനാണ് സർക്കാർ നീക്കം.