+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു ചക്രത്തിൽ മുന്നുപേർ വേണ്ട, കുട്ടിയാണെങ്കിലും പിടിവീഴും: ഗതാഗത കമ്മീഷണ‍ര്‍

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ മൂന്നാമതൊരാൾ കുട്ടിയാണെങ്കിലും നിയമലംഘനമാണെന്ന് ഗതാഗത കമ്മീഷണ‍ര്‍ എസ്. ശ്രീജിത്ത്. ഇരുചക്രവാഹനത്തിലെ മൂന്നുപേരുട
രണ്ടു ചക്രത്തിൽ മുന്നുപേർ വേണ്ട, കുട്ടിയാണെങ്കിലും പിടിവീഴും: ഗതാഗത കമ്മീഷണ‍ര്‍
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ മൂന്നാമതൊരാൾ കുട്ടിയാണെങ്കിലും നിയമലംഘനമാണെന്ന് ഗതാഗത കമ്മീഷണ‍ര്‍ എസ്. ശ്രീജിത്ത്. ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം പരക്കെയുള്ള അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എഐ കാമറ വഴി പിടികൂടുകയെന്നും അദ്ദേഹം പറഞ്ഞു.

എഐ കാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ട. നിയമലംഘിക്കുന്ന വാഹനങ്ങളാണ് കാമറയിൽ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. മോട്ടോർ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നൽകുന്നതും പിഴയീടാക്കുന്നതും.

ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളിൽ പിറകിലിരിക്കുന്നവർക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങൾ.

ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കും. മുന്‍സീറ്റ് യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക.

വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല. മറ്റ് സംവിധാനങ്ങളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിഴ വരുത്തും. എമര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ കാമറകള്‍ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.
More in Latest News :