ന്യൂഡൽഹി: കുടുംബാധിപത്യ പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന പാർട്ടിയെന്ന പ്രതിച്ഛായ മുൻനിർത്തുന്നതിനിടെ മറ്റൊരു ബിജെപി താരപുത്രൻ കൂടി കായിക സംഘടനാ ഭാരവാഹിയാകാൻ ഒരുങ്ങുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗ് സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ(സിഎഫ്ഐ) പ്രസിഡന്റ് ആയി ഉടൻ ചുമതലയേൽക്കും.
നോയിഡ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ പങ്കജ് നേതൃത്വം നൽകുന്ന 25 അംഗ പാനൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നടക്കുന്ന ഫെഡറേഷൻ യോഗത്തിൽ ഈ പാനൽ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടും.
2011 മുതൽ 12 വർഷം അസോസിയേഷനെ നയിച്ച ശിരോമണി അകാലി ദൾ നേതാവ് പർമീന്ദർ സിംഗ് ധിൻസ്ധ സ്ഥാനമൊഴിഞ്ഞതിനാലാണ് പങ്കജിന് അവസരം ലഭിച്ചത്. തുടർച്ചയായ മൂന്ന് ടേം പൂർത്തിയാക്കിയവർ കായിക സംഘടനകളുടെ നേതൃപദവികൾ വഹിക്കരുതെന്ന സ്പോർട്സ് കോഡ് നിബന്ധനയെത്തുടർന്നാണ് ധിൻസ്ധ രാജിവച്ചത്.
ഫെൻസിംഗ് അസോസിയേഷന്റെ തലവനായി ഏതാനും മാസങ്ങൾ സേവനമനുഷ്ഠിച്ച പങ്കജ് 2022 ഏപ്രിലിൽ പദവി ഒഴിഞ്ഞിരുന്നു.
നോയിഡ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ പങ്കജ് നേതൃത്വം നൽകുന്ന 25 അംഗ പാനൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നടക്കുന്ന ഫെഡറേഷൻ യോഗത്തിൽ ഈ പാനൽ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടും.
2011 മുതൽ 12 വർഷം അസോസിയേഷനെ നയിച്ച ശിരോമണി അകാലി ദൾ നേതാവ് പർമീന്ദർ സിംഗ് ധിൻസ്ധ സ്ഥാനമൊഴിഞ്ഞതിനാലാണ് പങ്കജിന് അവസരം ലഭിച്ചത്. തുടർച്ചയായ മൂന്ന് ടേം പൂർത്തിയാക്കിയവർ കായിക സംഘടനകളുടെ നേതൃപദവികൾ വഹിക്കരുതെന്ന സ്പോർട്സ് കോഡ് നിബന്ധനയെത്തുടർന്നാണ് ധിൻസ്ധ രാജിവച്ചത്.
ഫെൻസിംഗ് അസോസിയേഷന്റെ തലവനായി ഏതാനും മാസങ്ങൾ സേവനമനുഷ്ഠിച്ച പങ്കജ് 2022 ഏപ്രിലിൽ പദവി ഒഴിഞ്ഞിരുന്നു.