ലക്നോ: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന സംഭവത്തിൽ, കൃത്യവിലോപം ആരോപിച്ച് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഉത്തർ പ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.
ആതിഖിനെയും സഹോദരനെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഷാഹ്ഗഞ്ച് മേഖലയിൽ വച്ചാണ് കൊലപാതകം സംഭവിച്ചത്. ഇരുവർക്കും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്ന ഷാഹ്ഗഞ്ച് സ്റ്റേഷനിലെ ഇൻസ്പെക്ടർ അശ്വനി കുമാർ സിംഗ് അടക്കമുള്ളവർക്കാണ് സസ്പെൻഷൻ. നടപടി നേരിട്ടവരിൽ ഒരാൾ സബ് ഇൻസ്പെക്ടറും മറ്റുള്ളവർ സിവിൽ പോലീസ് ഓഫീസർമാരുമാണ്.
ശനിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ പൊതുമധ്യത്തിൽ വച്ച് മൂന്നംഗ ആക്രമിസംഘം ആതിഖിനെയും സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയത്.
ആതിഖിനെയും സഹോദരനെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഷാഹ്ഗഞ്ച് മേഖലയിൽ വച്ചാണ് കൊലപാതകം സംഭവിച്ചത്. ഇരുവർക്കും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്ന ഷാഹ്ഗഞ്ച് സ്റ്റേഷനിലെ ഇൻസ്പെക്ടർ അശ്വനി കുമാർ സിംഗ് അടക്കമുള്ളവർക്കാണ് സസ്പെൻഷൻ. നടപടി നേരിട്ടവരിൽ ഒരാൾ സബ് ഇൻസ്പെക്ടറും മറ്റുള്ളവർ സിവിൽ പോലീസ് ഓഫീസർമാരുമാണ്.
ശനിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ പൊതുമധ്യത്തിൽ വച്ച് മൂന്നംഗ ആക്രമിസംഘം ആതിഖിനെയും സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയത്.