മലപ്പുറം: അരീക്കോട് കുനിയിൽ മേഖലയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികൾക്കും 18-ാം പ്രതിക്കുമാണ് ഈ ശിക്ഷ. ഇവർ 50,000 രൂപ പിഴയും ഒടുക്കണമെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു.
2012 ജൂണിലാണ് പ്രതികൾ ചേർന്ന് കുനിയില്‍ കൊളക്കാടന്‍ അബൂബക്കർ, സഹോദരന് അബ്ദുള്‍ കലാം എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
മുസ്ലിം ലീഗ് പ്രവര്ത്തകന് ആയിരുന്ന അതീഖ് റഹ്മാനെ വധിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരായിരുന്നു ഇരുവരും. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുവരെയും നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2012 ജൂണിലാണ് പ്രതികൾ ചേർന്ന് കുനിയില്‍ കൊളക്കാടന്‍ അബൂബക്കർ, സഹോദരന് അബ്ദുള്‍ കലാം എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
മുസ്ലിം ലീഗ് പ്രവര്ത്തകന് ആയിരുന്ന അതീഖ് റഹ്മാനെ വധിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരായിരുന്നു ഇരുവരും. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുവരെയും നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.