കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി ലഭിക്കാൻ താൻ അമിത് ഷായെ വിളിച്ചുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ നേതാവ് ബിജെപിയുടെ സുവേന്ദു അധികാരിയാണ് മമതയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.
തൃണമൂലിന്റെ ദേശീയ പദവി പുനസ്ഥാപിക്കാൻ ഇടപടെണമെന്ന് അഭ്യർഥിച്ച് മമത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണിൽവിളിച്ചെന്നായിരുന്നു സുവേന്ദു അധികാരിയുടെ ആരോപണം. സുവേന്ദു നുണപറയുകയാണെന്ന് മമത പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഒരുമിച്ച് ഇരിക്കുന്നില്ലെന്ന് കരുതരുത്. എല്ലാവരും ഇവിടെയുണ്ട്, പരസ്പരം ബന്ധം പുലർത്തുന്നുണ്ട്- മമത കൂട്ടിച്ചേർത്തു.
തൃണമൂലിന്റെ ദേശീയ പദവി പുനസ്ഥാപിക്കാൻ ഇടപടെണമെന്ന് അഭ്യർഥിച്ച് മമത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണിൽവിളിച്ചെന്നായിരുന്നു സുവേന്ദു അധികാരിയുടെ ആരോപണം. സുവേന്ദു നുണപറയുകയാണെന്ന് മമത പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഒരുമിച്ച് ഇരിക്കുന്നില്ലെന്ന് കരുതരുത്. എല്ലാവരും ഇവിടെയുണ്ട്, പരസ്പരം ബന്ധം പുലർത്തുന്നുണ്ട്- മമത കൂട്ടിച്ചേർത്തു.