പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് നെന്മാറ എംഎൽഎ കെ. ബാബു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരില്ലെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടു വിടണം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല സമീപനമാണ് ഉണ്ടായത്. കോടതിയിൽ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടായാൽ സമരം ശക്തമാക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചിന്നക്കനാലില്‍ നിന്ന് ആനയെ മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഡിവിഷന്‍ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നീതിന്യായ കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടു വിടണം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല സമീപനമാണ് ഉണ്ടായത്. കോടതിയിൽ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടായാൽ സമരം ശക്തമാക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
അതേസമയം, അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചിന്നക്കനാലില്‍ നിന്ന് ആനയെ മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഡിവിഷന്‍ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നീതിന്യായ കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.