+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബില്‍ക്കിസ് ബാനുവിന്‍റെ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരേ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബില്‍
ബില്‍ക്കിസ് ബാനുവിന്‍റെ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരേ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബില്‍ക്കിസ് ബാനുവിനെ മാനഭംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ഹര്‍ജി.

അന്വേഷണ ഏജന്‍സികളുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെ ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ മോചിപ്പിക്കുകയായിരുന്നു. വിചാരണയും ശിക്ഷാവിധിയും നടപ്പിലാക്കിയത് മഹാരാഷ്ട്രയില്‍ ആയതിനാല്‍ ഗുജറാത്തിനു ഇവരെ മോചിപ്പിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന നിയമ പ്രശ്നം.

ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ ജസ്റ്റീസ് കെ.എം ജോസഫ്, ജസ്റ്റീസ് ബി.വി. നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു.
More in Latest News :