കോഴിക്കോട്: ഗൾഫിലെ പണമിടപാടിന്റെ പേരിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫി. കൊടുവള്ളി സ്വദേശി സാലിയെന്ന് തട്ടിക്കൊണ്ടുപോയത്. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയാണ് സഹോദരനെതിരെ വീഡിയോയിൽ പറയിപ്പിച്ചതെന്നും ഷാഫി മൊഴി നൽകി.
തിങ്കളാഴ്ചയാണ് ഷാഫിയെ പോലീസ് കേരളത്തിലെത്തിച്ചത്. കഴിഞ്ഞ ഏപ്രില്‍ 7ന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഷാഫിയെയും ഭാര്യയും തട്ടിക്കൊണ്ടുപോയത്. കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം ഭാര്യയെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ ഷാഫിയുമായി കടന്നുകളയുകയായിരുന്നു.
കര്ണാടകയിലേക്കാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നത് സംബന്ധിച്ച് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയ കാര്‍ കാസര്‍ഗോഡ് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ചയാണ് ഷാഫിയെ പോലീസ് കേരളത്തിലെത്തിച്ചത്. കഴിഞ്ഞ ഏപ്രില്‍ 7ന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഷാഫിയെയും ഭാര്യയും തട്ടിക്കൊണ്ടുപോയത്. കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം ഭാര്യയെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ ഷാഫിയുമായി കടന്നുകളയുകയായിരുന്നു.
കര്ണാടകയിലേക്കാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നത് സംബന്ധിച്ച് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയ കാര്‍ കാസര്‍ഗോഡ് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.