+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിക്സർ പെരുമഴയിൽ സിഎസ്കെ; പൊരുതി വീണ് ആർസിബി

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ദുർബലമായ ബൗളിംഗ് നിരയുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിയർത്ത് ജയിച്ചു. 33 സിക്സുകളെന
സിക്സർ പെരുമഴയിൽ സിഎസ്കെ; പൊരുതി വീണ് ആർസിബി
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ദുർബലമായ ബൗളിംഗ് നിരയുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിയർത്ത് ജയിച്ചു. 33 സിക്സുകളെന്ന റിക്കാർഡ് കളിക്കണക്കിലേക്ക് എത്തിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ എട്ട് റൺസിനാണ് സിഎസ്കെ ജയിച്ചത്.

ബാറ്റെടുത്തവരെല്ലാം കിടിലൻ പ്രകടനം കാഴ്ചവച്ച മത്സരത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസിന്‍റെ വിജയലക്ഷ്യമാണ് സിഎസ്കെ ഉയർത്തിയത്. ആർസിബിയുടെ പോരാട്ടം 218 റൺസിൽ അവസാനിച്ചു. ആകെ 444 റൺസ് പിറന്ന മത്സരത്തിനൊടുവിൽ ആറ് പോയിന്‍റുമായി സിഎസ്കെ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. നാല് പോയിന്‍റുള്ള ആർസിബി ലീഗിൽ ഏഴാം സ്ഥാനത്ത് തുടരുന്നു.

സ്കോർ:
ചെന്നൈ സൂപ്പർ കിംഗ്സ് 226/6(20)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 218/8(20)


ഏകപക്ഷീയമായി അവസാനിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിന് ആവേശം പകർന്നത് ഫാഫ് ഡുപ്ലെസി(62) - ഗ്ലെൻ മാക്സ്‌വെൽ(76) സഖ്യത്തിന്‍റെ ചേസ് പ്രകടനമാണ്. 12.1 ഓവറിൽ സ്കോർ 141-ൽ നിൽക്കെ മാക്സ്‌വെൽ മടങ്ങുന്നതിന് മുമ്പായി 126 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്.

തകർപ്പനടി ലക്ഷ്യമിട്ട് ബാറ്റ് വീശിയ വിരാട് കോഹ്‌ലി(6) വേഗം മടങ്ങിയെങ്കിലും അഞ്ച് ഫോറുകളും നാല് സിക്സും പായിച്ച് നായകൻ ഡുപ്ലെസി നിറഞ്ഞുനിന്നു. എട്ട് സിക്സറുകളും മൂന്ന് ഫോറുകളുമാണ് മാക്സ്‌വെൽ പായിച്ചത്. ഇരുവരും എഡ്ജ് ചെയ്ത് ഉയർത്തി നൽകിയ പന്തുകൾ ധോണി കൈപ്പിടിയിലൊതുക്കിയതോടെയാണ് മത്സരം സിഎസ്കെയുടെ പക്കലേക്ക് നീങ്ങിയത്.

ഫീൽഡിംഗിൽ സിഎസ്കെ വരുത്തിയ തുടർപിഴവുകൾക്ക് അപവാദമായത് അജിങ്ക്യ രഹാനെ മാത്രമാണ്. ബൗണ്ടറി ലൈനിന് സമീപം തടഞ്ഞുനിർത്തിയ സിക്സടക്കം രഹാനെ സേവ് ചെയ്ത എട്ട് റൺസാണ് ഒടുവിൽ മഞ്ഞപ്പടയെ വിജയിപ്പിച്ചത്. സിഎസ്കെയ്ക്ക് വേണ്ടി തുഷാർ ദേശ്പാണ്ഡേ മൂന്നും മതീഷ പാതിരന രണ്ടും വിക്കറ്റുകൾ നേടി.

നേരത്തെ, ഡെവൺ കോൺവെ(83), ശിവം ദുബെ(52) എന്നിവരുടെ പോരാട്ടമാണ് സിഎസ്കെയെ 200 റൺസ് കടത്തിയത്. പതിവ് ശൈലിയിൽ ആർസിബി ബൗളർമാർ റൺസ് വിട്ടുനൽകിയതോടെ സിഎസ്കെ ആറാടി. നാല് ഓവറിൽ 62 റൺസ് വിട്ടുനൽകിയ വി. വൈശാഖ് ഏറ്റവും "വിലയേറിയ' ബൗളറായപ്പോൾ 24 പന്തിൽ 30 റൺസ് മാത്രം വിട്ടുനൽകി മുഹമ്മദ് സിറാജ് പിശുക്ക് കാട്ടി.
More in Latest News :