+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേപ്പാളിലെ അന്നപൂർണ പർവതത്തിൽ ഇന്ത്യക്കാരനെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂർണ പർവതത്തിൽ നിന്ന് ഇന്ത്യക്കാരനെ കാണാതായി. രാജസ്ഥാനിലെ കിഷൻഗഢ് നിവാസിയായ അനുരാഗ് മാലു(34)വിനെയാണ് കാണാതായത്. തിങ്കളാഴ്
നേപ്പാളിലെ അന്നപൂർണ പർവതത്തിൽ ഇന്ത്യക്കാരനെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂർണ പർവതത്തിൽ നിന്ന് ഇന്ത്യക്കാരനെ കാണാതായി. രാജസ്ഥാനിലെ കിഷൻഗഢ് നിവാസിയായ അനുരാഗ് മാലു(34)വിനെയാണ് കാണാതായത്.

തിങ്കളാഴ്ച രാവിലെ അന്നപൂർണ മലയിലെ ക്യാമ്പ് III-ൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അദ്ദേഹം അപ്രത്യക്ഷനായതെന്ന് ട്രെക്കിംഗ് സംഘടിപ്പിച്ച സെവൻ സമ്മിറ്റ് ട്രെക്‌സിന്‍റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു.

യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8,000 മീറ്ററിനു മുകളിലുള്ള 14 കൊടുമുടികളും ഏഴ് ഉച്ചകോടികളും കയറാനുള്ള ദൗത്യത്തിലാ‌യിരുന്നു മാലു.

മാലുവിനെ കാണാതായതിന് തൊട്ടുപിന്നാലെ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നുവെന്നും എന്നാൽ വൈകുന്നേരം വരെ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മിംഗ്മ ഷെർപ്പ കൂട്ടിച്ചേർത്തു.

സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പർവതമാണ്.
More in Latest News :