പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളിലായി 14 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി നാടൻ മദ്യം കഴിച്ച തുർകൗലിയ, ഹർസിദ്ധി, സുഗൗലി, പഹർപുർ മേഖലകളിലുള്ളവരാണു മരിച്ചത്. മദ്യദുരന്തവുമായി ബന്ധപ്പെട്ട് 80 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 85.5 ലിറ്റർ നാടൻ മദ്യവും വലിയ അളവിലുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യവും പിടിച്ചെടുത്തു നശിപ്പിച്ചു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തുർകൗലിയ, ഹർസിദ്ധി, സുഗൗലി, പഹാർപൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെയും രഘുനാഥ്പൂർ ഔട്ട്പോസ്റ്റിലെയും എസ്എച്ച്ഒമാരെ സസ്പെൻഡ് ചെയ്തതായി ഈസ്റ്റ് ചമ്പാരൺ എസ്പി അറിയിച്ചു.
വെള്ളിയാഴ്ച രാത്രി നാടൻ മദ്യം കഴിച്ച തുർകൗലിയ, ഹർസിദ്ധി, സുഗൗലി, പഹർപുർ മേഖലകളിലുള്ളവരാണു മരിച്ചത്. മദ്യദുരന്തവുമായി ബന്ധപ്പെട്ട് 80 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 85.5 ലിറ്റർ നാടൻ മദ്യവും വലിയ അളവിലുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യവും പിടിച്ചെടുത്തു നശിപ്പിച്ചു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തുർകൗലിയ, ഹർസിദ്ധി, സുഗൗലി, പഹാർപൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെയും രഘുനാഥ്പൂർ ഔട്ട്പോസ്റ്റിലെയും എസ്എച്ച്ഒമാരെ സസ്പെൻഡ് ചെയ്തതായി ഈസ്റ്റ് ചമ്പാരൺ എസ്പി അറിയിച്ചു.