മാഡ്രിഡ്: നിശാക്ലബിൽ വച്ച് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യം ലഭിച്ചില്ല.
സ്പാനിഷ് കോടതിയിൽ ഹാജരായി മൊഴി നൽകിയ വേളയിൽ ജാമ്യം അനുവദിക്കണമെന്ന് ആൽവസ് അഭ്യർഥിച്ചു. എന്നാൽ ജാമ്യം അനുവദിച്ചാൽ ആൽവസ് രാജ്യം വിട്ടേക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
ഇതോടെ കേസിൽ വാദം തുടങ്ങുന്നത് വരെ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ലെന്ന് ഉറപ്പായി. ജനുവരി 20-നാണ് ആൽവസ് അറസ്റ്റിലായത്.
2022 ഡിസംബർ 30-ന് ബാഴ്സലോണ നഗരത്തിലെ സട്ടൺ ക്ലബിന്റെ ശുചിമുറിയിൽ വച്ച് പരാതിക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആൽവസിനെതിരായ ആരോപണം.
സ്പാനിഷ് കോടതിയിൽ ഹാജരായി മൊഴി നൽകിയ വേളയിൽ ജാമ്യം അനുവദിക്കണമെന്ന് ആൽവസ് അഭ്യർഥിച്ചു. എന്നാൽ ജാമ്യം അനുവദിച്ചാൽ ആൽവസ് രാജ്യം വിട്ടേക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
ഇതോടെ കേസിൽ വാദം തുടങ്ങുന്നത് വരെ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ലെന്ന് ഉറപ്പായി. ജനുവരി 20-നാണ് ആൽവസ് അറസ്റ്റിലായത്.
2022 ഡിസംബർ 30-ന് ബാഴ്സലോണ നഗരത്തിലെ സട്ടൺ ക്ലബിന്റെ ശുചിമുറിയിൽ വച്ച് പരാതിക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആൽവസിനെതിരായ ആരോപണം.