കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണു കേസിൽ മൂന്നു പേരെ പോലീസ് കാസർഗോട്ടുനിന്നു കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ താമരശേരിയിലെത്തിച്ച് ചോദ്യംചെയ്തുവരികയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനു ദിവസങ്ങൾക്ക് മുമ്പ് ഇവർ പരപ്പൻ പൊയിൽ, താമരശേരി ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്നിരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു മൂന്നംഗ സംഘത്തെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാസർഗോഡ് രജിസ്ട്രേഷൻ കാറും, വാടകയ്ക്കെടുത്ത് നൽകിയ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാഫിയുടെ വീട്ടിലേക്കുള്ള വഴിയുടെ സമീപത്തെ കടയിൽനിന്നുള്ള സിസിടിവിയിലാണ് ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
തട്ടിക്കൊണ്ടുപോകലിനു മുന്നോടിയായി വീടും സമീപ പ്രദേശങ്ങളും നിരീക്ഷിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണു പോലീസ് പറയുന്നത്. പിടിയിലായവരിൽനിന്നു ഷാഫിയെ ബന്ധിയാക്കി വച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഷാഫിയെ ബന്ധിയാക്കി വച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങലക്കണ്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണു കേസിൽ മൂന്നു പേരെ പോലീസ് കാസർഗോട്ടുനിന്നു കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ താമരശേരിയിലെത്തിച്ച് ചോദ്യംചെയ്തുവരികയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനു ദിവസങ്ങൾക്ക് മുമ്പ് ഇവർ പരപ്പൻ പൊയിൽ, താമരശേരി ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്നിരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു മൂന്നംഗ സംഘത്തെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാസർഗോഡ് രജിസ്ട്രേഷൻ കാറും, വാടകയ്ക്കെടുത്ത് നൽകിയ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാഫിയുടെ വീട്ടിലേക്കുള്ള വഴിയുടെ സമീപത്തെ കടയിൽനിന്നുള്ള സിസിടിവിയിലാണ് ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
തട്ടിക്കൊണ്ടുപോകലിനു മുന്നോടിയായി വീടും സമീപ പ്രദേശങ്ങളും നിരീക്ഷിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണു പോലീസ് പറയുന്നത്. പിടിയിലായവരിൽനിന്നു ഷാഫിയെ ബന്ധിയാക്കി വച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഷാഫിയെ ബന്ധിയാക്കി വച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങലക്കണ്ടി പറഞ്ഞു.