കോഴിക്കോട്: സൂപ്പർ കപ്പ് ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സ് - ബംഗളൂരു എഫ്സി കലിപ്പന്മാരുടെ പോരാട്ടത്തിന് സമനിലപ്പൂട്ട്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്.
സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി ബിഎഫ്സി ടൂർണമെന്റിന്റെ സെമി ഫൈനലിന് യോഗ്യത നേടി. സെമി ഉറപ്പിക്കാൻ ജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.
23-ാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളിലൂടെ ബിഎഫ്സിയാണ് ലീഡെടുത്തത്. പെനൽറ്റി ബോക്സിന് മുമ്പിൽ നിന്ന് കൃഷ്ണ തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി തടുത്തെങ്കിലും റീബൗണ്ട് പ്രതിരോധ താരത്തെയും മറികടന്ന് വലയിലെത്തി.
സമനില ഗോൾ നേടാനായി ബ്ലാസ്റ്റേഴ്സിന് 77-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഗോൾ വരയ്ക്ക് തൊട്ടടുത്ത് നിന്ന് ബോക്സിന് ഒത്തനടുവിലേക്ക് എത്തിയ ക്രോസിന് ദിമിത്രിയോസ് ഡയമന്റകോസ് തലവച്ചു. ബിഎഫ്സി ഗോളി ഗുർപ്രീത് സിംഗ് സന്ധുവിന്റെ മുമ്പിൽ മറുവശത്തേക്ക് തിരിഞ്ഞ് നിൽക്കുകയായിരുന്ന ഡയമന്റകോസ്, ശരീരം പൂർണമായും വെട്ടിത്തിരിച്ചാണ് പന്തിനെ വലയിലേക്ക് ചെത്തിയിട്ടത്.
സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി ബിഎഫ്സി ടൂർണമെന്റിന്റെ സെമി ഫൈനലിന് യോഗ്യത നേടി. സെമി ഉറപ്പിക്കാൻ ജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്തായി.
23-ാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളിലൂടെ ബിഎഫ്സിയാണ് ലീഡെടുത്തത്. പെനൽറ്റി ബോക്സിന് മുമ്പിൽ നിന്ന് കൃഷ്ണ തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി തടുത്തെങ്കിലും റീബൗണ്ട് പ്രതിരോധ താരത്തെയും മറികടന്ന് വലയിലെത്തി.
സമനില ഗോൾ നേടാനായി ബ്ലാസ്റ്റേഴ്സിന് 77-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഗോൾ വരയ്ക്ക് തൊട്ടടുത്ത് നിന്ന് ബോക്സിന് ഒത്തനടുവിലേക്ക് എത്തിയ ക്രോസിന് ദിമിത്രിയോസ് ഡയമന്റകോസ് തലവച്ചു. ബിഎഫ്സി ഗോളി ഗുർപ്രീത് സിംഗ് സന്ധുവിന്റെ മുമ്പിൽ മറുവശത്തേക്ക് തിരിഞ്ഞ് നിൽക്കുകയായിരുന്ന ഡയമന്റകോസ്, ശരീരം പൂർണമായും വെട്ടിത്തിരിച്ചാണ് പന്തിനെ വലയിലേക്ക് ചെത്തിയിട്ടത്.