+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അക്രമികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തി, ക്ലോസ് റേഞ്ചിൽ വെടിവച്ചു; "ജയ് ശ്രീറാം' വിളി

ലക്നോ: സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫിനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജയ് ശ്രീറാം വിളിച്ച് അക്രമികൾ. പോലീസ് കീഴ്പ്പെടുത്തുന്ന സമയത്താണ് അക്രമികളിൽ ഒരാൾ ജയ് ശ്രീറാം വിളി
അക്രമികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തി, ക്ലോസ് റേഞ്ചിൽ വെടിവച്ചു;
ലക്നോ: സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷറഫിനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജയ് ശ്രീറാം വിളിച്ച് അക്രമികൾ. പോലീസ് കീഴ്പ്പെടുത്തുന്ന സമയത്താണ് അക്രമികളിൽ ഒരാൾ ജയ് ശ്രീറാം വിളിച്ചത്.

എൻസിആർ എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടർമാരെന്ന വ്യാജേനയാണ് അക്രമികൾ എത്തിയത്. അതിഖിനും അഷ്റഫിനും ക്ലോസ് റേഞ്ചിൽ നിന്നാണ് വെടിയേറ്റത്. വെടിവയ്പ് നടന്ന ഉടൻ തന്നെ പോലീസ് പ്രതികളെ കീഴ്പ്പെടുത്തി.

പ്രയാഗ്‌രാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരുവരേയും പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളാണ് വെടിവയ്പുണ്ടായത്. 2005ലെ ഉമേഷ് പാൽ വധക്കേസിലെ പ്രതികളാണ് ആതിഖും സഹോദരനും.

ആതിഖിന്‍റെ മകൻ അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. അസദ് അഹമ്മദിന്‍റെ സംസ്കാരം ശനിയാഴ്ച രാവിലെയായിരുന്നു. കനത്ത പോലീസ് കാവലിൽ കസരി മസാരി ശ്മശാനത്തിലായിരുന്നു സംസ്കാരം.
More in Latest News :