+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപി പോലീസ് നോക്കിനിൽക്കെ എസ്പി നേതാവിനെയും സഹോദരനെയും വെടിവച്ചു കൊന്നു

ലക്നോ: പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ടതിനു പിന്നാലെ സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദും സഹോദരൻ അഷറഫും വെടിയേറ്റു മരിച്ചു. മാധ്യമപ്രവർത്തക
യുപി പോലീസ് നോക്കിനിൽക്കെ എസ്പി നേതാവിനെയും സഹോദരനെയും വെടിവച്ചു കൊന്നു
ലക്നോ: പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ടതിനു പിന്നാലെ സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദും സഹോദരൻ അഷറഫും വെടിയേറ്റു മരിച്ചു. മാധ്യമപ്രവർത്തകരുടേയും പോലീസിന്‍റെയും കൺമുന്നിലായിരുന്നു ദാരുണസംഭവം.

പ്രയാഗ്‌രാജ് മെഡിക്കൽ കോളജിൽ ഇരുവരേയും പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അജ്ഞാതരായ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുപോകും വഴി ആതിഖ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു ആക്രമണം.

ആതിഖിനും സഹോദരനും നേരെ തൊട്ടടുത്തുനിന്ന് അജ്ഞാതരായ രണ്ട് പേർ നിറയൊഴിച്ചു. വെടിയേറ്റ് ആതിഖും അഷറഫും തറയിൽ വീണു. ഉടൻ തന്നെ പോലീസ് അക്രമികളെ കീഴടക്കി. ആതിഖിനെയും അഷറഫിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

2005ലെ ഉമേഷ് പാൽ വധക്കേസിലെ പ്രതികളാണ് ആതിഖും സഹോദരനും. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്.

ആതിഖിന്‍റെ മകൻ അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. അസദ് അഹമ്മദിന്‍റെ സംസ്കാരം ശനിയാഴ്ച രാവിലെയായിരുന്നു. കനത്ത പോലീസ് കാവലിൽ കസരി മസാരി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഏതാനും ബന്ധുക്കളും നാട്ടുകാരും മാത്രമായിരുന്നു സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
More in Latest News :