തൃശൂർ: കിള്ളിമംഗലത്ത് യുവാവ് ആൾക്കൂട്ട മർദനത്തിനിരയായ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അടയ്ക്ക വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധു അൽത്താഫ്, ഇവരുടെ അയൽവാസി കബീർ എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിനിരയായത്. ഇയാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിനിരയായത്. ഇയാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആക്രമിച്ചത്. കെട്ടിയിട്ട് മർദിക്കുകയായിരുന്നു.