ഗുരുഗ്രാം: ഗുരുഗ്രാമിൽ മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോൺസ്റ്റബിളിന്റെ മർദനം. സെക്ടർ 37 പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) പൂനത്തെയാണ് കോൺസ്റ്റബിൾ പ്രവേഷ് മർദിച്ചത്.
ബലാത്സംഗ കേസിലെ പരാതിക്കാരിയോട് സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് എഎസ്ഐ കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
എഎസ്ഐയെ വധിക്കുമെന്ന് കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ്
പോലീസ് ഉദ്യോഗസ്ഥരാണ് രംഗം ശാന്തമാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർ സംഭവം അറിഞ്ഞപ്പോൾ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരെയും ചോദ്യം ചെയ്തു.
തുടർന്ന് ഇൻസ്പെക്ടറെ പോലീസ് ലൈനിലേക്ക് മാറ്റിയതായും ഇൻസ്പെക്ടർ അമൻ ബെനിവാളിനെ എസ്എച്ച്ഒ ആയി നിയമിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, പൂനം, പ്രവേഷിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (പരിക്കുണ്ടാക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കൂടുതൽ അന്വേഷണം നടക്കുകയാണെന്നും നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബലാത്സംഗ കേസിലെ പരാതിക്കാരിയോട് സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് എഎസ്ഐ കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
എഎസ്ഐയെ വധിക്കുമെന്ന് കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ്
പോലീസ് ഉദ്യോഗസ്ഥരാണ് രംഗം ശാന്തമാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർ സംഭവം അറിഞ്ഞപ്പോൾ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരെയും ചോദ്യം ചെയ്തു.
തുടർന്ന് ഇൻസ്പെക്ടറെ പോലീസ് ലൈനിലേക്ക് മാറ്റിയതായും ഇൻസ്പെക്ടർ അമൻ ബെനിവാളിനെ എസ്എച്ച്ഒ ആയി നിയമിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, പൂനം, പ്രവേഷിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (പരിക്കുണ്ടാക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കൂടുതൽ അന്വേഷണം നടക്കുകയാണെന്നും നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.