കോൽക്കത്ത: സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹാരി ബ്രൂക്കിന്റെ സെഞ്ചുറിക്ക് കോൽക്കത്തക്കാർക്ക് മറുപടിയുണ്ടായില്ല. ഹൈദരാബാദ് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 23 റൺസ് അകലെ വീണു. ക്യാപ്റ്റൻ നിതീഷ് റാണയും (75) റിങ്കു സിംഗും (പുറത്താകാതെ 58) നാരായണൻ ജഗദീശനും (36) ശ്രമിച്ചെങ്കിലും കോൽക്കത്തയുടെ ഉദയസൂര്യനെ താഴ്ത്താനായില്ല.
ഹാരി ബ്രൂക്കിന്റെ സെഞ്ചുറിയായിരുന്നു ഹൈദരാബാദ് ഇന്നിംഗ്സിലെ ഹൈലൈറ്റ്. 55 പന്തിൽ മൂന്ന് സിക്സും 12 ഫോറും അടക്കം 100 റൺസുമായി ഹാരി ബ്രൂക് പുറത്താകാതെനിന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഹാരി ബ്രൂക്ക് നേരിട്ട 32-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. മായങ്ക് അഗർവാൾ (9), രാഹുൽ ത്രിപാഠി (9) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രവുമായി (26 പന്തിൽ 50) ചേർന്ന് ഹാരി ബ്രൂക്ക് 72 റൺസ്കൂട്ടുകെട്ടുണ്ടാക്കി.
നാലാം വിക്കറ്റിൽ ബ്രൂക്കും അഭിഷേക് ശർമയും (32) ചേർന്നും 72 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചു. അവസാനം ഹെന്റിച്ച് ക്ലാസൻ ആറ് പന്തിൽ 16 റൺസ് അടിച്ചുകൂട്ടിയതോടെ ഹൈദരാബാദിന്റെ സ്കോർ 228ൽ. നേരിട്ട 25-ാം പന്തിലായിരുന്നു മാക്രം അർധസെഞ്ചുറി തികച്ചത്.
ഹാരി ബ്രൂക്കിന്റെ സെഞ്ചുറിയായിരുന്നു ഹൈദരാബാദ് ഇന്നിംഗ്സിലെ ഹൈലൈറ്റ്. 55 പന്തിൽ മൂന്ന് സിക്സും 12 ഫോറും അടക്കം 100 റൺസുമായി ഹാരി ബ്രൂക് പുറത്താകാതെനിന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഹാരി ബ്രൂക്ക് നേരിട്ട 32-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. മായങ്ക് അഗർവാൾ (9), രാഹുൽ ത്രിപാഠി (9) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രവുമായി (26 പന്തിൽ 50) ചേർന്ന് ഹാരി ബ്രൂക്ക് 72 റൺസ്കൂട്ടുകെട്ടുണ്ടാക്കി.
നാലാം വിക്കറ്റിൽ ബ്രൂക്കും അഭിഷേക് ശർമയും (32) ചേർന്നും 72 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചു. അവസാനം ഹെന്റിച്ച് ക്ലാസൻ ആറ് പന്തിൽ 16 റൺസ് അടിച്ചുകൂട്ടിയതോടെ ഹൈദരാബാദിന്റെ സ്കോർ 228ൽ. നേരിട്ട 25-ാം പന്തിലായിരുന്നു മാക്രം അർധസെഞ്ചുറി തികച്ചത്.