കോൽക്കത്ത: 2023 സീസൺ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹാരി ബ്രൂക്കിന്. 55 പന്തിൽ മൂന്ന് സിക്സും 12 ഫോറും അടക്കം 100 റൺസുമായി ഹാരി ബ്രൂക് പുറത്താകാതെനിന്നപ്പോൾ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സൺറൈസേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് സ്വന്തമാക്കി.
ടോസ് നേടിയ കോൽക്കത്ത ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഹാരി ബ്രൂക്ക് നേരിട്ട 32-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. മായങ്ക് അഗർവാൾ (9), രാഹുൽ ത്രിപാഠി (9) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രവുമായി (26 പന്തിൽ 50) ചേർന്ന് ഹാരി ബ്രൂക്ക് 72 റൺസ്കൂട്ടുകെട്ടുണ്ടാക്കി.
നാലാം വിക്കറ്റിൽ ബ്രൂക്കും അഭിഷേക് ശർമയും (32) ചേർന്നും 72 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചു. അവസാനം ഹെന്റിച്ച് ക്ലാസൻ ആറ് പന്തിൽ 16 റൺസ് അടിച്ചുകൂട്ടിയതോടെ ഹൈദരാബാദിന്റെ സ്കോർ 228ൽ. നേരിട്ട 25-ാം പന്തിലായിരുന്നു മാക്രം അർധസെഞ്ചുറി തികച്ചത്.
കോൽക്കത്തയുടെ ആന്ദ്രേ റസൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കാഫ് ഇഞ്ചുറിയെ തുടർന്ന് മൂന്നാം ഓവറിൽ ഒരു പന്ത് മാത്രമെറിഞ്ഞ് റസൽ മൈതാനംവിട്ടു.
ടോസ് നേടിയ കോൽക്കത്ത ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഹാരി ബ്രൂക്ക് നേരിട്ട 32-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. മായങ്ക് അഗർവാൾ (9), രാഹുൽ ത്രിപാഠി (9) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രവുമായി (26 പന്തിൽ 50) ചേർന്ന് ഹാരി ബ്രൂക്ക് 72 റൺസ്കൂട്ടുകെട്ടുണ്ടാക്കി.
നാലാം വിക്കറ്റിൽ ബ്രൂക്കും അഭിഷേക് ശർമയും (32) ചേർന്നും 72 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചു. അവസാനം ഹെന്റിച്ച് ക്ലാസൻ ആറ് പന്തിൽ 16 റൺസ് അടിച്ചുകൂട്ടിയതോടെ ഹൈദരാബാദിന്റെ സ്കോർ 228ൽ. നേരിട്ട 25-ാം പന്തിലായിരുന്നു മാക്രം അർധസെഞ്ചുറി തികച്ചത്.
കോൽക്കത്തയുടെ ആന്ദ്രേ റസൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കാഫ് ഇഞ്ചുറിയെ തുടർന്ന് മൂന്നാം ഓവറിൽ ഒരു പന്ത് മാത്രമെറിഞ്ഞ് റസൽ മൈതാനംവിട്ടു.