വൈശാലി: ബിഹാറിലെ വൈശാലി ജില്ലയിൽ ദളിത് നേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ. ഭീം ആർമി പ്രവർത്തകർ പോലീസ് സ്റ്റേഷന് തീയിട്ടു.
ഭീം ആർമി നേതാവായ രാകേഷ് പസ്വാൻ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ നാല് പേർ അദ്ദേഹത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. അക്രമികൾ 20 തവണ വെടിവച്ചു. ഉടൻ തന്നെ സദർ ആശുപത്രിയിൽ രാകേഷ് പസ്വാനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച ലാൽഗഞ്ച് പോലീസ് സ്റ്റേഷനു കീഴിലുള്ള പഞ്ചദാമിയ ഗ്രാമത്തിലായിരുന്നു സംഭവം. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഒരുക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച പസ്വാന്റെ ശവസംസ്കാര ചടങ്ങിനിടെ സംഘർഷമുണ്ടായി. ഭീം ആർമി പ്രവർത്തകർ പൊതുമുതൽ നശിപ്പിക്കുകയും ലാൽഗഞ്ച് പോലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചു.
പ്രതിഷേധക്കാർ മൂന്ന് പോലീസ് വാഹനങ്ങൾ തകർത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ അമ്രേന്ദ്ര കുമാറിന്റെ വാഹനം കുളത്തിലേക്ക് തള്ളിയിട്ടു. ജനക്കൂട്ടം കടകൾക്ക് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൈശാലി കളക്ടർ യഷ് പാൽ മീണയും ജില്ലാ പോലീസ് മേധാവി രവി രഞ്ജൻ കുമാറും ലാൽഗഞ്ചിൽ ക്യാമ്പ് ചെയ്യുകയാണ്.
ഭീം ആർമി നേതാവായ രാകേഷ് പസ്വാൻ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ നാല് പേർ അദ്ദേഹത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. അക്രമികൾ 20 തവണ വെടിവച്ചു. ഉടൻ തന്നെ സദർ ആശുപത്രിയിൽ രാകേഷ് പസ്വാനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച ലാൽഗഞ്ച് പോലീസ് സ്റ്റേഷനു കീഴിലുള്ള പഞ്ചദാമിയ ഗ്രാമത്തിലായിരുന്നു സംഭവം. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഒരുക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച പസ്വാന്റെ ശവസംസ്കാര ചടങ്ങിനിടെ സംഘർഷമുണ്ടായി. ഭീം ആർമി പ്രവർത്തകർ പൊതുമുതൽ നശിപ്പിക്കുകയും ലാൽഗഞ്ച് പോലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചു.
പ്രതിഷേധക്കാർ മൂന്ന് പോലീസ് വാഹനങ്ങൾ തകർത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ അമ്രേന്ദ്ര കുമാറിന്റെ വാഹനം കുളത്തിലേക്ക് തള്ളിയിട്ടു. ജനക്കൂട്ടം കടകൾക്ക് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൈശാലി കളക്ടർ യഷ് പാൽ മീണയും ജില്ലാ പോലീസ് മേധാവി രവി രഞ്ജൻ കുമാറും ലാൽഗഞ്ചിൽ ക്യാമ്പ് ചെയ്യുകയാണ്.