മുംബൈ: ഐഐടി ബോംബൈയിലെ ആദ്യ വർഷ ബിരുദ വിദ്യാർഥിയായ ദർശൻ സോളങ്കി(18) ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ സഹപാഠിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്.
സോളങ്കിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്ത അർമാൻ ഖാത്രി എന്ന വിദ്യാർഥിക്കെതിരെ ക്രിമിനൽ സ്വഭാവമുള്ള ഭീഷണിപ്പെടുത്തൽ(ഐപിസി 506 -2), പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ 3(2) എന്നീ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.
ഹോസ്റ്റലിൽ ഒരേ നിലയിലുള്ള മുറികളിൽ വസിച്ചിരുന്ന സോളങ്കിയും ഖാത്രിയും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഖാത്രിക്കെതിരെ ഒരിക്കൽ സോളങ്കി വർഗീയ പരാമർശം നടത്തിയിരുന്നു. തുടർന്ന് സോളങ്കിക്ക് നേരെ ഭീഷണിയുമായി ഖാത്രി രംഗത്തെത്തി.
പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സോളങ്കി പലതവണ മാപ്പ് പറഞ്ഞെങ്കിലും പേപ്പർ കട്ടർ വീശി സോളങ്കിക്ക് നേരെ ഖാത്രി തുടർച്ചയായി വധഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്ന് സമ്മർദത്തിലായ സോളങ്കി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സോളങ്കിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്ത അർമാൻ ഖാത്രി എന്ന വിദ്യാർഥിക്കെതിരെ ക്രിമിനൽ സ്വഭാവമുള്ള ഭീഷണിപ്പെടുത്തൽ(ഐപിസി 506 -2), പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ 3(2) എന്നീ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.
ഹോസ്റ്റലിൽ ഒരേ നിലയിലുള്ള മുറികളിൽ വസിച്ചിരുന്ന സോളങ്കിയും ഖാത്രിയും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഖാത്രിക്കെതിരെ ഒരിക്കൽ സോളങ്കി വർഗീയ പരാമർശം നടത്തിയിരുന്നു. തുടർന്ന് സോളങ്കിക്ക് നേരെ ഭീഷണിയുമായി ഖാത്രി രംഗത്തെത്തി.
പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സോളങ്കി പലതവണ മാപ്പ് പറഞ്ഞെങ്കിലും പേപ്പർ കട്ടർ വീശി സോളങ്കിക്ക് നേരെ ഖാത്രി തുടർച്ചയായി വധഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്ന് സമ്മർദത്തിലായ സോളങ്കി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.