കോഴിക്കോട്: സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഐ - ലീഗ് ക്ലബ് ശ്രീനിധി ഡെക്കാൻ എഫ്സി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അതിഥികൾ ജയം സ്വന്തമാക്കിയത്.
17-ാം മിനിറ്റിൽ റിൽവാൻ ഹസനും 43-ാം മിനിറ്റിൽ ഡേവിഡ് കാസ്റ്റനഡേയുമാണ് ശ്രീനിധിക്കായി ഗോളുകൾ നേടിയത്. ഗോൾ മടക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ശ്രീനിധിക്കെതിരായ പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ മോഹങ്ങൾ തുലാസിലായി. ഇന്ന് ജയിക്കുകയും ഗ്രൂപ്പ് എയിലെ മറ്റൊരു പോരാട്ടമായ റൗണ്ട്ഗ്ലാസ് പഞ്ചാബ് - ബംഗളൂരു എഫ്സി മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തിരുന്നെങ്കിൽ മഞ്ഞപ്പടയ്ക്ക് സെമി ഉറപ്പിക്കാൻ സാധിക്കുമായിരുന്നു.
ശ്രീനിധിയോട് പരാജയം ഏറ്റുവാങ്ങിയതോടെ, ഏപ്രിൽ 16-ന് ബംഗളൂരു എഫ്സിയുമായി നടക്കുന്ന പോരാട്ടം ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടമാകുമെന്ന് ഉറപ്പായി.
17-ാം മിനിറ്റിൽ റിൽവാൻ ഹസനും 43-ാം മിനിറ്റിൽ ഡേവിഡ് കാസ്റ്റനഡേയുമാണ് ശ്രീനിധിക്കായി ഗോളുകൾ നേടിയത്. ഗോൾ മടക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ശ്രീനിധിക്കെതിരായ പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ മോഹങ്ങൾ തുലാസിലായി. ഇന്ന് ജയിക്കുകയും ഗ്രൂപ്പ് എയിലെ മറ്റൊരു പോരാട്ടമായ റൗണ്ട്ഗ്ലാസ് പഞ്ചാബ് - ബംഗളൂരു എഫ്സി മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തിരുന്നെങ്കിൽ മഞ്ഞപ്പടയ്ക്ക് സെമി ഉറപ്പിക്കാൻ സാധിക്കുമായിരുന്നു.
ശ്രീനിധിയോട് പരാജയം ഏറ്റുവാങ്ങിയതോടെ, ഏപ്രിൽ 16-ന് ബംഗളൂരു എഫ്സിയുമായി നടക്കുന്ന പോരാട്ടം ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടമാകുമെന്ന് ഉറപ്പായി.