മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മുൻ ചെയർമാനുമായിരുന്ന കേശുബ് മഹീന്ദ്ര (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ മുംബൈയിലെ വസതിയിലാണ് മരണത്തിന് കീഴടങ്ങിയത്.
1947-ൽ മഹീന്ദ്ര കമ്പനിയിൽ പ്രവർത്തിച്ചു തുടങ്ങിയ കേശുബ് 1963-ൽ ചെയർമാൻ സ്ഥാനത്ത് എത്തി. അഞ്ച് പതിറ്റാണ്ടോളം കമ്പനിയെ നയിച്ച അദ്ദേഹം 2012 ഓഗസ്റ്റ് ഒൻപതിന് ചെയര്മാന് സ്ഥാനം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് നൽകി വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
ഓട്ടോമൊബൈല്‍ രംഗത്ത് ശോഭിച്ച മഹീന്ദ്ര കേശുബിന്റെ കാലത്ത് ഐടി, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്കും വളർന്നു.
വില്ലിസ് കോര്പ്പറേഷന്, ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്റര്‍, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടീഷ് ടെലികോം തുടങ്ങി നിരവധി ആഗോള പ്രമുഖരുമായി ബിസിനസ് സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
1947-ൽ മഹീന്ദ്ര കമ്പനിയിൽ പ്രവർത്തിച്ചു തുടങ്ങിയ കേശുബ് 1963-ൽ ചെയർമാൻ സ്ഥാനത്ത് എത്തി. അഞ്ച് പതിറ്റാണ്ടോളം കമ്പനിയെ നയിച്ച അദ്ദേഹം 2012 ഓഗസ്റ്റ് ഒൻപതിന് ചെയര്മാന് സ്ഥാനം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് നൽകി വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
ഓട്ടോമൊബൈല്‍ രംഗത്ത് ശോഭിച്ച മഹീന്ദ്ര കേശുബിന്റെ കാലത്ത് ഐടി, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്കും വളർന്നു.
വില്ലിസ് കോര്പ്പറേഷന്, ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്റര്‍, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടീഷ് ടെലികോം തുടങ്ങി നിരവധി ആഗോള പ്രമുഖരുമായി ബിസിനസ് സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.