കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ.ബാബു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന ഹർജിക്കാരൻ പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കട്ടെ എന്ന് നിരീക്ഷിച്ച കോടതി ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ നിശ്ചയിക്കട്ടെ എന്നും നിലപാടെടുത്തു. ഇക്കാര്യം ഒരാഴ്ചയ്ക്കകം സർക്കാർ അറിയിക്കണമെന്നും കേസ് വീണ്ടും 19ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ആനയെ എങ്ങോട്ട് മാറ്റണമെന്ന് കോടതി പറയട്ടെ എന്ന സർക്കാർ നിലപാട് നിരുത്തരവാദപരം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എന്തായാലും ആനയെ കൂട്ടിലടയ്ക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ഇന്നും വ്യക്തമാക്കിയിട്ടുണ്ട്.
അരിക്കൊമ്പനെ മയക്കുവെടി വച്ച് കോടനാട്ടെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ എല്ലാ ഒരുക്കങ്ങളും വനംവകുപ്പ് പൂർത്തീകരിച്ചപ്പോഴാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായത്. ആനയെ കൂട്ടിലാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു.
വിദഗ്ധ സമിതി ചിന്നക്കനാൽ സന്ദർശിച്ച ശേഷമാണ് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതിക്ക് ശിപാശ സമർപ്പിച്ചത്. സമിതി ശിപാശ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പറമ്പിക്കുളം നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സർക്കാരിന്റെ ഭാഗമായി നിൽക്കുന്ന ഹർജിക്കാരൻ പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കട്ടെ എന്ന് നിരീക്ഷിച്ച കോടതി ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ നിശ്ചയിക്കട്ടെ എന്നും നിലപാടെടുത്തു. ഇക്കാര്യം ഒരാഴ്ചയ്ക്കകം സർക്കാർ അറിയിക്കണമെന്നും കേസ് വീണ്ടും 19ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ആനയെ എങ്ങോട്ട് മാറ്റണമെന്ന് കോടതി പറയട്ടെ എന്ന സർക്കാർ നിലപാട് നിരുത്തരവാദപരം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എന്തായാലും ആനയെ കൂട്ടിലടയ്ക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ഇന്നും വ്യക്തമാക്കിയിട്ടുണ്ട്.
അരിക്കൊമ്പനെ മയക്കുവെടി വച്ച് കോടനാട്ടെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ എല്ലാ ഒരുക്കങ്ങളും വനംവകുപ്പ് പൂർത്തീകരിച്ചപ്പോഴാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായത്. ആനയെ കൂട്ടിലാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു.
വിദഗ്ധ സമിതി ചിന്നക്കനാൽ സന്ദർശിച്ച ശേഷമാണ് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതിക്ക് ശിപാശ സമർപ്പിച്ചത്. സമിതി ശിപാശ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പറമ്പിക്കുളം നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.