തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചു എന്ന ഹർജിയിൽ ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് റിവ്യു ഹർജി ഇന്നു പരിഗണിക്കും. പരാതിക്കാരനായ ആർ.എസ്. ശശികുമാർ നൽകിയ റിവ്യു ഹർജിയാണു പരിഗണിക്കുന്നത്.
ലോകായുക്തയുടെ മൂന്നംഗ വിശാല ബെഞ്ച് നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് റിവ്യു ഹർജി പരിഗണിക്കാൻ ഇന്നലെ ഉച്ചയ്ക്കു ശേഷം ലോകായുക്ത തീരുമാനിച്ചത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസ് നിലനിൽക്കുമോ എന്ന കാര്യം ഇനി പരിശോധിക്കരുത് എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് റിവ്യു ഹർജി നൽകിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിൽനിന്നുള്ള തുക ചട്ടവിരുദ്ധമായി വകമാറ്റി ചെലവഴിച്ചു എന്ന പരാതിയിൽ രണ്ടംഗ ബെഞ്ച് പരാതി പരിഗണിച്ചു വാദം കേട്ടതിനു ശേഷം വിശാലബെഞ്ചിനു വിടാനായിരുന്നു വിധി. രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെ തുടർന്നായിരുന്നു വിശാലബെഞ്ചിനു വിടാനുള്ള തീരുമാനം.
കേസ് ലോകായുക്തയുടെ പരിധിയിൽ വരുമോ എന്ന കാര്യം ഒരിക്കൽ പരിഗണിച്ചു തീരുമാനമെടുത്ത ശേഷം വീണ്ടും വിശാല ബെഞ്ചിനു വിട്ടതിനെതിരെയാണ് റിവ്യു ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ലോകായുക്തയുടെ മൂന്നംഗ വിശാല ബെഞ്ച് നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് റിവ്യു ഹർജി പരിഗണിക്കാൻ ഇന്നലെ ഉച്ചയ്ക്കു ശേഷം ലോകായുക്ത തീരുമാനിച്ചത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസ് നിലനിൽക്കുമോ എന്ന കാര്യം ഇനി പരിശോധിക്കരുത് എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് റിവ്യു ഹർജി നൽകിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിൽനിന്നുള്ള തുക ചട്ടവിരുദ്ധമായി വകമാറ്റി ചെലവഴിച്ചു എന്ന പരാതിയിൽ രണ്ടംഗ ബെഞ്ച് പരാതി പരിഗണിച്ചു വാദം കേട്ടതിനു ശേഷം വിശാലബെഞ്ചിനു വിടാനായിരുന്നു വിധി. രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെ തുടർന്നായിരുന്നു വിശാലബെഞ്ചിനു വിടാനുള്ള തീരുമാനം.
കേസ് ലോകായുക്തയുടെ പരിധിയിൽ വരുമോ എന്ന കാര്യം ഒരിക്കൽ പരിഗണിച്ചു തീരുമാനമെടുത്ത ശേഷം വീണ്ടും വിശാല ബെഞ്ചിനു വിട്ടതിനെതിരെയാണ് റിവ്യു ഹർജി ഫയൽ ചെയ്തിരിക്കുന്നത്.