ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സിപിഐ), ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്(എഐടിഎംസി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) എന്നീ കക്ഷികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായി അംഗീകാരം നേടി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പട്ടികയിലാണ് സിപിഐ അടക്കമുള്ള കക്ഷികൾക്ക് ദേശീയ പാർട്ടി നഷ്ടമായതായി വ്യക്തമായത്. ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ ഈ പാർട്ടികൾക്ക് സാധിച്ചിരുന്നില്ല.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാനകക്ഷിയായി അംഗീകാരം നേടുക, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും നാല് സംസ്ഥാനങ്ങളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ ആറ് ശതമാനമെങ്കിലും കരസ്ഥമാക്കുക, മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും രണ്ട് ശതമാനം ലോക്സഭാ സീറ്റുകൾ സ്വന്തമാക്കുക അല്ലെങ്കിൽ ആകെ മൊത്തം നാല് എംപിമാർ പാർട്ടി ടിക്കറ്റിൽ വിജയിക്കുക എന്നിവയാണ് ഒരു കക്ഷിയെ ദേശീയ പാർട്ടിയായി അംഗീകരിക്കാനുള്ള മാനദണ്ഡങ്ങൾ.
ദേശീയ പാർട്ടി പദവി നിൽനിർത്താനായി എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടോയെന്ന് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഐ, എൻസിപി, ടിഎംസി എന്നീ കക്ഷികൾക്ക് ജൂലൈ 2019-ൽ നോട്ടീസ് നൽകിയിരുന്നു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകളിലെ മിന്നുംപ്രകടനമാണ് ആപ്പിന് ദേശീയ പദവി സമ്മാനിച്ചത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പട്ടികയിലാണ് സിപിഐ അടക്കമുള്ള കക്ഷികൾക്ക് ദേശീയ പാർട്ടി നഷ്ടമായതായി വ്യക്തമായത്. ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ ഈ പാർട്ടികൾക്ക് സാധിച്ചിരുന്നില്ല.
നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാനകക്ഷിയായി അംഗീകാരം നേടുക, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും നാല് സംസ്ഥാനങ്ങളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ ആറ് ശതമാനമെങ്കിലും കരസ്ഥമാക്കുക, മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും രണ്ട് ശതമാനം ലോക്സഭാ സീറ്റുകൾ സ്വന്തമാക്കുക അല്ലെങ്കിൽ ആകെ മൊത്തം നാല് എംപിമാർ പാർട്ടി ടിക്കറ്റിൽ വിജയിക്കുക എന്നിവയാണ് ഒരു കക്ഷിയെ ദേശീയ പാർട്ടിയായി അംഗീകരിക്കാനുള്ള മാനദണ്ഡങ്ങൾ.
ദേശീയ പാർട്ടി പദവി നിൽനിർത്താനായി എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടോയെന്ന് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഐ, എൻസിപി, ടിഎംസി എന്നീ കക്ഷികൾക്ക് ജൂലൈ 2019-ൽ നോട്ടീസ് നൽകിയിരുന്നു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകളിലെ മിന്നുംപ്രകടനമാണ് ആപ്പിന് ദേശീയ പദവി സമ്മാനിച്ചത്.