+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൽക്കത്തയ്ക്ക് വമ്പൻ ജയം

കോൽക്കത്ത: വമ്പൻ തോൽവികൾ സ്ഥിരമായി ഏറ്റുവാങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അത്തരമൊരു പരാജയം സമ്മാനിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ഗാർഡൻസിൽ നടന്
കോൽക്കത്തയ്ക്ക് വമ്പൻ ജയം
കോൽക്കത്ത: വമ്പൻ തോൽവികൾ സ്ഥിരമായി ഏറ്റുവാങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അത്തരമൊരു പരാജയം സമ്മാനിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ 81 റൺസിനാണ് കെകെആർ വിജയിച്ചത്.

ഷാർദുൾ ഠാക്കൂർ(68), റഹ്മാനുള്ള ഗുർബാസ്(57), റിങ്കു സിംഗ്(46) എന്നിവരുടെ കരുത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് കെകെആർ നേടിയത്. നാല് വിക്കറ്റുകൾ നേടിയ വരുൺ ചക്രവർത്തിയുടെയും മൂന്ന് ബാറ്റർമാരെ പുറത്താക്കിയ യുവതാരം സുയാഷ് ശർമയുടെയും ബൗളിംഗ് കരുത്തിന് മുമ്പിൽ പതറിയ ആർസിബിയുടെ റൺചേസ് 123 റൺസിൽ അവസാനിച്ചു.

വിരാട് കോഹ്‌ലി(21), ഫാഫ് ഡുപ്ലെസി(23) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മുന്നേറ്റനിരയെയും മധ്യനിരയെയും ചക്രവർത്തി നയിച്ച ബൗളിംഗ് നിര വേഗം മടക്കി. ആർസിബിയുടെ ആറ് ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്.

ദിനേഷ് കാർത്തിക്കിനെയും(9) വാലറ്റത്തെയും ശർമ ചുരുട്ടിക്കെട്ടിയതോടെ മത്സരം വേഗം അവസാനിച്ചു. 44-1 എന്ന നിലയിൽ നിന്ന് 86-8 എന്ന നിലയിലേക്ക് അതിവേഗമാണ് ആർസിബി വീണത്. ഡേവിഡ് വില്ലി(20*), ആകാശ്ദീപ് സിംഗ്(17) എന്നിവർ നടത്തിയ ബാറ്റ്‌വീശലിൽ പിറന്ന ബൗണ്ടറികളാണ് ടീം സ്കോർ 100 കടത്തിയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ വെങ്കിടേഷ് അയ്യർ(3), മൻദീപ് സിംഗ്(0) എന്നിവരെ ഡേവിഡ് വില്ലി അടുത്തടുത്ത പന്തുകളിൽ പുറത്താക്കി.

സ്കോർബോർഡിൽ 47 റണ്‍സുള്ളപ്പോൾ ക്യാപ്റ്റൻ നിതീഷ് റാണയും(1) പുറത്ത്. ഒരറ്റത്ത് നിലയുറപ്പിച്ച ഗുർബാസ്, നേരിട്ട 38-ാം പന്തിൽ അർധസെഞ്ചുറിയിലെത്തി. സിംഗിനൊപ്പം അഞ്ചാം വിക്കറ്റിൽ 42 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് ഗുർബാസ് പുറത്തായത്.

ഗുർബാസിനെയും ആന്ദ്രേ റസലിനെയും (0) കരണ്‍ ശർമ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. എന്നാൽ ഠാക്കൂറിന്‍റെ കടന്നാക്രമണം കോൽക്കത്തയെ 200 കടത്തി.

ജയത്തോടെ രണ്ട് പോയിന്‍റുമായി കെകെആർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. സമാന പോയിന്‍റുള്ള ആർസിബി റൺനിരക്കിന്‍റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
More in Latest News :