കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി(24)യുടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച വീണ്ടും വൈദ്യ പരിശോധന നടത്തും. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കവും മറ്റും പരിശോധിച്ച് രേഖപ്പെടുത്താൻ മെഡി.കോളജിലെത്തിച്ച പ്രതിയെ പരിശോധിച്ചതിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ തുടർ ചികിത്സയ്ക്കായി അഡ്മിറ്റാക്കുകയായിരുന്നു. ഏഴുമണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മെഡിസിന് വിഭാഗത്തില്‍ അഡ്മിറ്റാക്കാന്‍ തീരുമാനിച്ചത്.
ഇതോടെ പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു. ആശുപത്രിയില്‍ വച്ച് ജുഡീഷല്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
യാത്രക്കാരെ കൊല്ലാനുള്ള ശ്രമം, ട്രെയിനില്‍ തീയിടല്‍ എന്നിവയ്ക്കുള്ള കുറ്റങ്ങളാണ് നിലവില്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ട്രെയിനില്‍ തീയിട്ട സംഭവം യുഎപിഎ നിയമത്തിലെ 15, 16 വകുപ്പുകള്‍ ചുമത്താകുന്ന കുറ്റമാണ്.
കേരളത്തില്‍ മുന്‍പരിചയമില്ലാത്ത സെയ്ഫി ഒറ്റക്കായിരിക്കില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയെ കസ്റ്റഡിയില്‍ ശാസ്ത്രീയ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് തീരുമാനം.
പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കവും മറ്റും പരിശോധിച്ച് രേഖപ്പെടുത്താൻ മെഡി.കോളജിലെത്തിച്ച പ്രതിയെ പരിശോധിച്ചതിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ തുടർ ചികിത്സയ്ക്കായി അഡ്മിറ്റാക്കുകയായിരുന്നു. ഏഴുമണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മെഡിസിന് വിഭാഗത്തില്‍ അഡ്മിറ്റാക്കാന്‍ തീരുമാനിച്ചത്.
ഇതോടെ പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു. ആശുപത്രിയില്‍ വച്ച് ജുഡീഷല്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
യാത്രക്കാരെ കൊല്ലാനുള്ള ശ്രമം, ട്രെയിനില്‍ തീയിടല്‍ എന്നിവയ്ക്കുള്ള കുറ്റങ്ങളാണ് നിലവില്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ട്രെയിനില്‍ തീയിട്ട സംഭവം യുഎപിഎ നിയമത്തിലെ 15, 16 വകുപ്പുകള്‍ ചുമത്താകുന്ന കുറ്റമാണ്.
കേരളത്തില്‍ മുന്‍പരിചയമില്ലാത്ത സെയ്ഫി ഒറ്റക്കായിരിക്കില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയെ കസ്റ്റഡിയില്‍ ശാസ്ത്രീയ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് തീരുമാനം.