റായ്പുർ: വധുവിന് മുൻ കാമുകൻ വിവാഹ സമ്മാനമായി നൽകിയ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു.
ഛത്തീസ്ഗഡിലെ കബീർദാം സ്വദേശികളായ ഹേമേന്ദ്ര മേരവി (22), രാജ്കുമാർ (30) എന്നിവരാണ് മരിച്ചത്. ഒന്നരവയസുള്ള കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
സംഭവത്തിൽ ഹോം തിയറ്റർ നൽകിയ സർജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ ഹോം തിയറ്ററാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമ്മാനം നൽകിയ വ്യക്തിയെ കണ്ടെത്തിയത്.
സർജുവിന്റെ മുൻ കാമുകിയായിരുന്ന യുവതിയുടെയും ഹേമേന്ദ്രയുടെ വിവാഹം ശനിയാഴ്ചയായിരുന്നു. വീടിനുള്ളിൽവച്ച് വിവാഹസമ്മാനങ്ങൾ പൊതി തുറന്നു നോക്കുകയായിരുന്നു കുടുംബം. വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തിയറ്റർ സ്വിച്ച് ഓൺ ചെയ്തയുടനെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹേമേന്ദ്ര സംഭവസ്ഥലത്തും രാജ്കുമാർ ആശുപത്രിയിൽവച്ചും മരിച്ചു.
പൊട്ടിത്തെറിയുടെ ശക്തിയിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. തലസ്ഥാനമായ റായ്പുരിൽനിന്ന് 200 കിലോമീറ്ററോളം മാറി മധ്യപ്രദേശ് അതിർത്തിയിലാണ് സംഭവം നടന്ന വീട്.
ഛത്തീസ്ഗഡിലെ കബീർദാം സ്വദേശികളായ ഹേമേന്ദ്ര മേരവി (22), രാജ്കുമാർ (30) എന്നിവരാണ് മരിച്ചത്. ഒന്നരവയസുള്ള കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
സംഭവത്തിൽ ഹോം തിയറ്റർ നൽകിയ സർജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ ഹോം തിയറ്ററാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമ്മാനം നൽകിയ വ്യക്തിയെ കണ്ടെത്തിയത്.
സർജുവിന്റെ മുൻ കാമുകിയായിരുന്ന യുവതിയുടെയും ഹേമേന്ദ്രയുടെ വിവാഹം ശനിയാഴ്ചയായിരുന്നു. വീടിനുള്ളിൽവച്ച് വിവാഹസമ്മാനങ്ങൾ പൊതി തുറന്നു നോക്കുകയായിരുന്നു കുടുംബം. വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തിയറ്റർ സ്വിച്ച് ഓൺ ചെയ്തയുടനെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹേമേന്ദ്ര സംഭവസ്ഥലത്തും രാജ്കുമാർ ആശുപത്രിയിൽവച്ചും മരിച്ചു.
പൊട്ടിത്തെറിയുടെ ശക്തിയിൽ ഹോം തിയറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. തലസ്ഥാനമായ റായ്പുരിൽനിന്ന് 200 കിലോമീറ്ററോളം മാറി മധ്യപ്രദേശ് അതിർത്തിയിലാണ് സംഭവം നടന്ന വീട്.