കോൽക്കത്ത: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് കോൽക്കത്തയിൽ നടന്ന സംഘർഷങ്ങളെപ്പറ്റി പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
സംഭവത്തെപ്പറ്റി പഠിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ബംഗാളിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. രാമനവമി സംഘർഷങ്ങളെത്തുടർന്ന് ബംഗാളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ദ മജുംദാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രണ്ട് കത്തുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം രംഗത്തെത്തിയത്.
രാമനവമി ആഘോഷത്തിനിടെ ഹൗറ, ഹൂഗ്ലി മേഖലകളിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം നടന്നിരുന്നു. സംഘർഷത്തിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും വാഹനങ്ങൾ തീവയ്ക്കപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തെപ്പറ്റി പഠിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ബംഗാളിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. രാമനവമി സംഘർഷങ്ങളെത്തുടർന്ന് ബംഗാളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ദ മജുംദാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രണ്ട് കത്തുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം രംഗത്തെത്തിയത്.
രാമനവമി ആഘോഷത്തിനിടെ ഹൗറ, ഹൂഗ്ലി മേഖലകളിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം നടന്നിരുന്നു. സംഘർഷത്തിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും വാഹനങ്ങൾ തീവയ്ക്കപ്പെടുകയും ചെയ്തിരുന്നു.