അമൃത്സർ: പഞ്ചാബിൽ എഎസ്ഐ ഭാര്യയെയും മകനെയും വളർത്തു നായയെയും വെടിവച്ചു കൊന്നു. സംഭവത്തിന് ദൃക്സാക്ഷിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാൾ പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.
എഎസ്ഐ ഭുപീന്ദർ സിംഗാണ് (48) ഭാര്യ ബൽജിത് കൗറിനെയും (40) മകൻ ലവ്പ്രീത് സിംഗിനെയും (19) വളർത്തു നായയെയും വെടിവച്ചു കൊന്നത്. ചൊവ്വാഴ്ച ഗുർദാസ്പുർ ജില്ലയിലായിരുന്നു സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ഭുപീന്ദർ വെടിവച്ചത്.
ബഹളംകേട്ട് അയൽപ്പക്കത്തെ വീട്ടിൽനിന്നും ഓടിയെത്തിയ 16 വയസുകാരിയെ ഇയാൾ കാറിൽ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പോലീസ് പെൺകുട്ടിയെ പിന്നീട് മോചിപ്പിച്ചു.
എഎസ്ഐ ഭുപീന്ദർ സിംഗാണ് (48) ഭാര്യ ബൽജിത് കൗറിനെയും (40) മകൻ ലവ്പ്രീത് സിംഗിനെയും (19) വളർത്തു നായയെയും വെടിവച്ചു കൊന്നത്. ചൊവ്വാഴ്ച ഗുർദാസ്പുർ ജില്ലയിലായിരുന്നു സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ഭുപീന്ദർ വെടിവച്ചത്.
ബഹളംകേട്ട് അയൽപ്പക്കത്തെ വീട്ടിൽനിന്നും ഓടിയെത്തിയ 16 വയസുകാരിയെ ഇയാൾ കാറിൽ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പോലീസ് പെൺകുട്ടിയെ പിന്നീട് മോചിപ്പിച്ചു.