ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങുന്ന പതിവ് ആവർത്തിച്ച് മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എട്ടു വിക്കറ്റിനാണ് മുംബൈയെ തകർത്തത്.
തിലക് വർമയുടെ (84*) ബാറ്റിംഗ് ബലത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിന്റെ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യൻസ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബി 16.2 ഓവറിൽ ലക്ഷ്യത്തിലെത്തി.
ആർസിബിക്ക് വേണ്ടി നായകൻ ഫാഫ് ഡുപ്ലസിയും (43 പന്തിൽ 73) വിരാട് കോഹ്ലിയും (49 പന്തിൽ 89*) ഓപ്പണിംഗ് വിക്കറ്റിൽ 14.5 ഓവറിൽ 148 റൺസ് നേടി. ഗ്ലെൻ മാക്സ്വെൽ മൂന്നു പന്തിൽ 12 റൺസ് നേടി പുറത്താകാതെനിന്നു.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസിന്റെ ടോപ് ഓർഡർ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പേസ് ആക്രമണത്തിനു മുന്നിൽ നിലംപൊത്തി. ഇഷാൻ കിഷനെ (10) മുഹമ്മദ് സിറാജും കാമറൂൺ ഗ്രീനിനെ (5) റീസ് ടോപ്ലിയും രോഹിത് ശർമയെ (1) ആകാശ്ദീപും പുറത്താക്കിയതോടെ മുംബൈയുടെ മുനയൊടിഞ്ഞു.
സൂര്യകുമാർ യാദവ് (15) തകർത്തടിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. അതോടെ 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന ദയനീയാവസ്ഥയിൽ മുംബൈ.
അഞ്ചാം നന്പറായി ക്രീസിലെത്തിയ വർമയുടെ ഇന്നിംഗ്സ് മുംബൈയെ വൻ മാനക്കേടിൽനിന്ന് രക്ഷിച്ചു. 46 പന്തിൽനിന്ന് നാല് സിക്സും ഒന്പത് ഫോറും അടക്കം നേടിയാണ് വർമ 84 റൺസിലെത്തിയത്.
തിലക് വർമയുടെ (84*) ബാറ്റിംഗ് ബലത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിന്റെ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യൻസ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബി 16.2 ഓവറിൽ ലക്ഷ്യത്തിലെത്തി.
ആർസിബിക്ക് വേണ്ടി നായകൻ ഫാഫ് ഡുപ്ലസിയും (43 പന്തിൽ 73) വിരാട് കോഹ്ലിയും (49 പന്തിൽ 89*) ഓപ്പണിംഗ് വിക്കറ്റിൽ 14.5 ഓവറിൽ 148 റൺസ് നേടി. ഗ്ലെൻ മാക്സ്വെൽ മൂന്നു പന്തിൽ 12 റൺസ് നേടി പുറത്താകാതെനിന്നു.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസിന്റെ ടോപ് ഓർഡർ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പേസ് ആക്രമണത്തിനു മുന്നിൽ നിലംപൊത്തി. ഇഷാൻ കിഷനെ (10) മുഹമ്മദ് സിറാജും കാമറൂൺ ഗ്രീനിനെ (5) റീസ് ടോപ്ലിയും രോഹിത് ശർമയെ (1) ആകാശ്ദീപും പുറത്താക്കിയതോടെ മുംബൈയുടെ മുനയൊടിഞ്ഞു.
സൂര്യകുമാർ യാദവ് (15) തകർത്തടിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. അതോടെ 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന ദയനീയാവസ്ഥയിൽ മുംബൈ.
അഞ്ചാം നന്പറായി ക്രീസിലെത്തിയ വർമയുടെ ഇന്നിംഗ്സ് മുംബൈയെ വൻ മാനക്കേടിൽനിന്ന് രക്ഷിച്ചു. 46 പന്തിൽനിന്ന് നാല് സിക്സും ഒന്പത് ഫോറും അടക്കം നേടിയാണ് വർമ 84 റൺസിലെത്തിയത്.