മാഞ്ചസ്റ്റർ: ലിവർപൂളിനെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. ഹോം മത്സരത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു സിറ്റിയുടെ ഗംഭീര തിരിച്ചുവരവ്.
17-ാം മിനിറ്റിൽ മുഹമ്മദ് സലയിലൂടെ മുന്നിൽ കടന്ന ലിവർപൂളിനെ 27-ാം മിനിറ്റിൽ ജൂലിയൻ ആൽവാരസിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ പിടിച്ചു. തുടർന്ന് കെവിൻ ഡിബ്രൂയിൻ (46’), ഐകി ഗുണ്ടോഗൻ (53’), ജാക് ഗ്രീലിഷ് (74’) എന്നിവരും ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി മിന്നും ജയമാഘോഷിച്ചു. ഈ സീസണിൽ ലിവർപൂൾ തോൽക്കുന്ന എട്ടാം എവേ പോരാട്ടമാണ്.
പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നേടുന്ന 100-ാം ജയമാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഹോം ജയം നേടുന്ന പരിശീലകൻ എന്ന റിക്കാർഡും ഗ്വാർഡിയോള കുറിച്ചു.
128-ാം മത്സരത്തിലായിരുന്നു പെപ്പിന്റെ 100-ാം ജയം. ശേഷമുള്ള 28 മത്സരങ്ങളിൽ 16 സമനിലയും 12 തോൽവിയുമാണ്. ആഴ്സണലിന്റെ മുൻ പരിശീലകൻ ആഴ്സെൻ വെംഗറിന്റെ പേരിലുണ്ടായിരുന്ന 139 മത്സരത്തിൽ 100 ജയം എന്ന റിക്കാർഡാണ് പഴങ്കഥയായത്.
17-ാം മിനിറ്റിൽ മുഹമ്മദ് സലയിലൂടെ മുന്നിൽ കടന്ന ലിവർപൂളിനെ 27-ാം മിനിറ്റിൽ ജൂലിയൻ ആൽവാരസിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ പിടിച്ചു. തുടർന്ന് കെവിൻ ഡിബ്രൂയിൻ (46’), ഐകി ഗുണ്ടോഗൻ (53’), ജാക് ഗ്രീലിഷ് (74’) എന്നിവരും ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി മിന്നും ജയമാഘോഷിച്ചു. ഈ സീസണിൽ ലിവർപൂൾ തോൽക്കുന്ന എട്ടാം എവേ പോരാട്ടമാണ്.
പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നേടുന്ന 100-ാം ജയമാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 ഹോം ജയം നേടുന്ന പരിശീലകൻ എന്ന റിക്കാർഡും ഗ്വാർഡിയോള കുറിച്ചു.
128-ാം മത്സരത്തിലായിരുന്നു പെപ്പിന്റെ 100-ാം ജയം. ശേഷമുള്ള 28 മത്സരങ്ങളിൽ 16 സമനിലയും 12 തോൽവിയുമാണ്. ആഴ്സണലിന്റെ മുൻ പരിശീലകൻ ആഴ്സെൻ വെംഗറിന്റെ പേരിലുണ്ടായിരുന്ന 139 മത്സരത്തിൽ 100 ജയം എന്ന റിക്കാർഡാണ് പഴങ്കഥയായത്.