ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. പട്യാല സെൻട്രൽ ജയിലിൽ 10 മാസത്തോളം തടവ് അനുഭവിച്ച ശേഷമാണ് സിദ്ദു പുറത്തിറങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരം 5.53ന് അദ്ദേഹം ജയിലിൽനിന്നും പുറത്തെത്തി.
രാവിലെ മുതൽ പുറത്തുകാത്തുനിന്ന അനുയായികൾ മുദ്രാവാക്യം വിളിച്ചാണ് സിദ്ദുവിനെ ജയലിനു പുറത്തേക്ക് ആനയിച്ചത്. അമൃത്സർ എംപി ഗുർജിത് ഔജ്ല, പഞ്ചാബ് കോൺഗ്രസ് മുൻ മേധാവികളായ ഷംഷേർ സിംഗ് ദുളോ, മൊഹീന്ദർ സിംഗ് കയ്പീ, ലാൽ സിംഗ്, മുൻ എംഎൽഎ നവതേജ് സിംഗ് ചീമ, നേതാക്കളായ അശ്വനി സെഖ്രി, സുഖ്വീന്ദർ സിംഗ് ഡാനി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളും ജയിൽ കവാടത്തിൽ എത്തിയിരുന്നു.
34 വർഷം മുൻപത്തെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ദുവിനെ ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ വർഷമാണ് സിദ്ദുവിനെ ഒരു വർഷത്തേക്ക് സുപ്രീംകോടതി ജയിൽ ശിക്ഷ വിധിച്ചത്.
1988 ഡിസംബർ 27-നാണ് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിംഗിനെ വധിച്ചത്. പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഗുർനാം ആശുപത്രിയിൽ മരിച്ചു.
2018-ൽ കേസ് പരിഗണിച്ച സുപ്രീംകോടതി 1,000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിതന്നെ വിധി പുനപരിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ സംസ്ഥാന അധ്യക്ഷ പദവി സിദ്ദു രാജിവച്ചിരുന്നു.
രാവിലെ മുതൽ പുറത്തുകാത്തുനിന്ന അനുയായികൾ മുദ്രാവാക്യം വിളിച്ചാണ് സിദ്ദുവിനെ ജയലിനു പുറത്തേക്ക് ആനയിച്ചത്. അമൃത്സർ എംപി ഗുർജിത് ഔജ്ല, പഞ്ചാബ് കോൺഗ്രസ് മുൻ മേധാവികളായ ഷംഷേർ സിംഗ് ദുളോ, മൊഹീന്ദർ സിംഗ് കയ്പീ, ലാൽ സിംഗ്, മുൻ എംഎൽഎ നവതേജ് സിംഗ് ചീമ, നേതാക്കളായ അശ്വനി സെഖ്രി, സുഖ്വീന്ദർ സിംഗ് ഡാനി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളും ജയിൽ കവാടത്തിൽ എത്തിയിരുന്നു.
34 വർഷം മുൻപത്തെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ദുവിനെ ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ വർഷമാണ് സിദ്ദുവിനെ ഒരു വർഷത്തേക്ക് സുപ്രീംകോടതി ജയിൽ ശിക്ഷ വിധിച്ചത്.
1988 ഡിസംബർ 27-നാണ് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിംഗിനെ വധിച്ചത്. പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഗുർനാം ആശുപത്രിയിൽ മരിച്ചു.
2018-ൽ കേസ് പരിഗണിച്ച സുപ്രീംകോടതി 1,000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിതന്നെ വിധി പുനപരിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ സംസ്ഥാന അധ്യക്ഷ പദവി സിദ്ദു രാജിവച്ചിരുന്നു.