+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലെ അക്രമം: സിപിഎം ഏരിയ സെക്രട്ടറിക്ക് നാലുവര്‍ഷം തടവ്

കാസര്‍ഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലുണ്ടായ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ഏരിയാ സെക്രട്ട
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലെ അക്രമം: സിപിഎം ഏരിയ സെക്രട്ടറിക്ക് നാലുവര്‍ഷം തടവ്
കാസര്‍ഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലുണ്ടായ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ഏരിയാ സെക്രട്ടറിക്ക് നാലു വര്‍ഷവും മറ്റു പ്രതികള്‍ക്കു രണ്ടുവര്‍ഷം വീതവും തടവുശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈറിനെയാണു കാസര്‍ഗോഡ് സബ്‌കോടതി നാലുവര്‍ഷം തടവിന് ശിക്ഷിച്ചത്.

കേസിലെ മറ്റു പ്രതികളായ സിദ്ദിഖ്, കബീര്‍, അബ്ബാസ്, ജാഫര്‍, ഷിജു, സി.എം. നിസാമുദ്ദീന്‍, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരെ രണ്ടു വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കേസില്‍ മൊത്തം എട്ടു പ്രതികളുണ്ടായിരുന്നു. ഒരാള്‍ മരിച്ചതിനാല്‍ ഏഴുപേര്‍ക്കാണു ശിക്ഷ വിധിച്ചത്.

2016ലാണ് കേസിനാസ്പദമായ സംഭവം. മുസ്‌‌ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖ് വിജയിച്ചതിനെതുടര്‍ന്ന് കുമ്പള ടൗണില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിനിടെ ലീഗ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

അക്രമത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരുടെ പരാതിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തത്.
More in Latest News :