അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ച എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിലാണ് "മോദി ഹഠാവോ, ദേശ് ബച്ചാവോ(മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു.)' എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
മോദിക്കെതിരെ ആം ആദ്മി പാർട്ടി (എഎപി) രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്തവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് അഹമ്മദാബാദ് പോലീസ് അറിയിച്ചു. എഎപിയുടെ "മോദി ഹഠാവോ, ദേശ് ബച്ചാവോ' കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് പോസ്റ്ററുകൾ രാജ്യ തലസ്ഥാനത്തെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് 49 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രിന്റിംഗ് പ്രസ് ഉടമകളാണ്.
പൊതുമുതൽ നശിപ്പിച്ചതിനും അച്ചടിച്ച പോസ്റ്ററുകളിൽ പ്രിന്റിംഗ് പ്രസിന്റെ പേര് ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യ സമര കാലത്ത് തങ്ങൾക്കെതിരെ പോസ്റ്ററുകൾ പതിച്ചവരെ ബ്രിട്ടീഷുകാർ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
മോദിക്കെതിരെ ആം ആദ്മി പാർട്ടി (എഎപി) രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
അറസ്റ്റ് ചെയ്തവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് അഹമ്മദാബാദ് പോലീസ് അറിയിച്ചു. എഎപിയുടെ "മോദി ഹഠാവോ, ദേശ് ബച്ചാവോ' കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് പോസ്റ്ററുകൾ രാജ്യ തലസ്ഥാനത്തെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് 49 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രിന്റിംഗ് പ്രസ് ഉടമകളാണ്.
പൊതുമുതൽ നശിപ്പിച്ചതിനും അച്ചടിച്ച പോസ്റ്ററുകളിൽ പ്രിന്റിംഗ് പ്രസിന്റെ പേര് ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യ സമര കാലത്ത് തങ്ങൾക്കെതിരെ പോസ്റ്ററുകൾ പതിച്ചവരെ ബ്രിട്ടീഷുകാർ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.