വാഷിംഗ്ടൺ ഡിസി: റഷ്യയിലുള്ള അമേരിക്കക്കാരോട് എത്രെയും വേഗം രാജ്യം വിടാൻ നിർദേശം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് പൗരന്മാരോട് ഇക്കാര്യം നിർദേശിച്ചത്.
വാൾ സ്ട്രീറ്റ് ജേണലിന്റെ (WSJ) അമേരിക്കൻ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് റഷ്യ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
"യുഎസ് പൗരനായ ഒരു മാധ്യമപ്രവർത്തകനെ തടങ്കലിൽ വച്ചിരിക്കുന്ന റഷ്യയുടെ നടപടിയിൽ ആശങ്കയുണ്ട്. വിദേശത്തുള്ള യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. നിങ്ങൾ റഷ്യയിൽ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഒരു യുഎസ് പൗരനാണെങ്കിൽ ദയവായി ഉടൻ രാജ്യം വിടുക'.- ആന്റണി ബ്ലിങ്കൻ ട്വീറ്റ് ചെയ്തു.
അതേസമയം, യെക്കാറ്റെറിൻബെർഗ് മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്ത ഗെർഷ്കോവിച്ചിനെ മോസ്കോയിലുള്ള ലെഫോർറ്റോവോ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
അമേരിക്കൻ നിർദേശപ്രകാരം പ്രവർത്തിച്ച ഗെർഷ്കോവിച്ച് റഷ്യയുടെ ആഭ്യന്തര രഹസ്യങ്ങൾ ചോർത്തിയെന്നാണ് ആരോപണം. റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധമുള്ള ഒരു സംഘടനയുടെ രഹസ്യവിവരങ്ങൾ ഗെർഷ്കോവിച്ച് ശേഖരിച്ചെന്നും ആരോപണമുണ്ട്.
റഷ്യയുടെ ഉയരുന്ന പ്രതിരോധ ചെലവുകളെപ്പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഗെർഷ്കോവിച്ച് അറസ്റ്റിലായതെന്നത് ശ്രദ്ധേയമാണ്. എന്നാൽ ചാരവൃത്തി ആരോപണം നിഷേധിച്ച് വോൾ സ്ട്രീറ്റ് ജേണൽ രംഗത്തെത്തി.
മുമ്പ് മോസ്കോ ടൈംസ്, എഎഫ്പി എന്നീ സ്ഥാപനങ്ങൾക്കായും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ഗെർഷ്കോവിച്ച്.
വാൾ സ്ട്രീറ്റ് ജേണലിന്റെ (WSJ) അമേരിക്കൻ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് റഷ്യ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.
"യുഎസ് പൗരനായ ഒരു മാധ്യമപ്രവർത്തകനെ തടങ്കലിൽ വച്ചിരിക്കുന്ന റഷ്യയുടെ നടപടിയിൽ ആശങ്കയുണ്ട്. വിദേശത്തുള്ള യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. നിങ്ങൾ റഷ്യയിൽ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഒരു യുഎസ് പൗരനാണെങ്കിൽ ദയവായി ഉടൻ രാജ്യം വിടുക'.- ആന്റണി ബ്ലിങ്കൻ ട്വീറ്റ് ചെയ്തു.
അതേസമയം, യെക്കാറ്റെറിൻബെർഗ് മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്ത ഗെർഷ്കോവിച്ചിനെ മോസ്കോയിലുള്ള ലെഫോർറ്റോവോ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
അമേരിക്കൻ നിർദേശപ്രകാരം പ്രവർത്തിച്ച ഗെർഷ്കോവിച്ച് റഷ്യയുടെ ആഭ്യന്തര രഹസ്യങ്ങൾ ചോർത്തിയെന്നാണ് ആരോപണം. റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധമുള്ള ഒരു സംഘടനയുടെ രഹസ്യവിവരങ്ങൾ ഗെർഷ്കോവിച്ച് ശേഖരിച്ചെന്നും ആരോപണമുണ്ട്.
റഷ്യയുടെ ഉയരുന്ന പ്രതിരോധ ചെലവുകളെപ്പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഗെർഷ്കോവിച്ച് അറസ്റ്റിലായതെന്നത് ശ്രദ്ധേയമാണ്. എന്നാൽ ചാരവൃത്തി ആരോപണം നിഷേധിച്ച് വോൾ സ്ട്രീറ്റ് ജേണൽ രംഗത്തെത്തി.
മുമ്പ് മോസ്കോ ടൈംസ്, എഎഫ്പി എന്നീ സ്ഥാപനങ്ങൾക്കായും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ഗെർഷ്കോവിച്ച്.