തിരുവനന്തപരം: മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസ് വെള്ളിയാഴ്ച ലോകായുക്ത പരിഗണിക്കുന്നത്.
വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി വൈകുന്നത് വിവാദമായിരുന്നു. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നു വാദം പൂർത്തിയായിരുന്നു. എന്നാൽ ഒരു വർഷം പൂർത്തിയായിട്ടും പരാതിയിന്മേൽ വിധിയുണ്ടാകുന്നില്ലെന്നു കാണിച്ച് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ ഹൈക്കോടതിയിൽ മറ്റൊരു ഹർജി സമർപ്പിച്ചിക്കുകയായിരുന്നു.
തുടർന്നു ഹൈക്കോടതി ലോകായുക്തയിൽ ഹർജി നൽകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. ഇതിന്റെ അടസ്ഥാനത്തിൽ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി വൈകുന്നത് വിവാദമായിരുന്നു. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നു വാദം പൂർത്തിയായിരുന്നു. എന്നാൽ ഒരു വർഷം പൂർത്തിയായിട്ടും പരാതിയിന്മേൽ വിധിയുണ്ടാകുന്നില്ലെന്നു കാണിച്ച് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ ഹൈക്കോടതിയിൽ മറ്റൊരു ഹർജി സമർപ്പിച്ചിക്കുകയായിരുന്നു.
തുടർന്നു ഹൈക്കോടതി ലോകായുക്തയിൽ ഹർജി നൽകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. ഇതിന്റെ അടസ്ഥാനത്തിൽ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.