+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരിക്കൊന്പൻ: ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനംമന്ത്രി

തിരുവനന്തപുരം: അരിക്കൊന്പൻ വിഷയത്തിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതിനകം ആനയെ പിട
അരിക്കൊന്പൻ: ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനംമന്ത്രി
തിരുവനന്തപുരം: അരിക്കൊന്പൻ വിഷയത്തിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതിനകം ആനയെ പിടിക്കുമായിരുന്നു. കേസുകൊടുത്തയാൾ ഇവിടെ വന്ന് താമസിക്കട്ടെയെന്ന് ജനങ്ങൾ പറയുന്നു. താൻ അങ്ങനെ പറയുന്നത് ശരിയല്ലല്ലോ എന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാതെ ഹൈക്കോടതി, വിഷയം പഠിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് പറഞ്ഞു.

സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആനയെ മയക്കുവെടി വച്ച് പിടികൂടണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും കോടതി പറഞ്ഞു.

അരിക്കൊമ്പനെ മാറ്റുന്നതുകൊണ്ട് മാത്രം പ്രശ്‌നം തീരുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ മറ്റൊരു ആന വരും. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
More in Latest News :