തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചു വയസ് തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അഞ്ചു വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്ക്കണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അധ്യയനവര്‍ഷവും അതിനുള്ള അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഇത് സമൂഹത്തില്‍ പൊതുവേ പിന്തുടരുന്ന രീതിയാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശനപ്രായം വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി കൂട്ടിചേർത്തു.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡമാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കിരുന്നു. എന്നാല്‍ ഇത് തത്ക്കാലം പരിഗണിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
ഇത് സമൂഹത്തില്‍ പൊതുവേ പിന്തുടരുന്ന രീതിയാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശനപ്രായം വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി കൂട്ടിചേർത്തു.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡമാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കിരുന്നു. എന്നാല്‍ ഇത് തത്ക്കാലം പരിഗണിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.