പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഹൈക്കോടതി മോട്ടോർവാഹനവകുപ്പിനോട് റിപ്പോർട്ട് തേടി. എംവിഡി എൻഫോഴ്സ്മെന്റ് ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതിരിക്കുന്നത്. വിഷയം ബുധനാഴ്ച കോടതി പരിഗണിക്കും.
അപകടത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 64 പേർക്ക് പരിക്കേറ്റിരുന്നു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ കോട്ടയം മെ ഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇലവുങ്കൽ- കണമല റോഡിൽ നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബസ് താഴ്ചയിലേക്ക് മറിയുക യായിരുന്നു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള 68 അംഗ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട, നിലയ്ക്കൽ ആശു പത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 64 പേർക്ക് പരിക്കേറ്റിരുന്നു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ കോട്ടയം മെ ഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇലവുങ്കൽ- കണമല റോഡിൽ നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബസ് താഴ്ചയിലേക്ക് മറിയുക യായിരുന്നു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള 68 അംഗ തീർഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട, നിലയ്ക്കൽ ആശു പത്രികളിൽ പ്രവേശിപ്പിച്ചു.