കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് കസ്റ്റഡിയില്‍ മധ്യവയസ്ക്കന് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍. മരിച്ച മനോഹരനെ പോലീസ് മര്‍ദിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് പിടിച്ചശേഷമായിരുന്നു മര്‍ദനം. മര്‍ദിച്ച ശേഷമാണ് മനോഹരനെ സ്റ്റേഷനില്‍ എത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം. ഇരുന്പനം കർഷക കോളനിയിൽ ചാത്തംവേലിൽ വീട്ടിൽ മനോഹരൻ (52) ആണ് മരിച്ചത്.
ഇരുന്പനം മനയ്ക്കപ്പടി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും മനോഹരൻ വാഹനം നിർത്താതെ പോയെന്നും പിന്നീട് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
പോലീസ് സ്റ്റേഷനിൽവച്ച് ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.
നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് പിടിച്ചശേഷമായിരുന്നു മര്‍ദനം. മര്‍ദിച്ച ശേഷമാണ് മനോഹരനെ സ്റ്റേഷനില്‍ എത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം. ഇരുന്പനം കർഷക കോളനിയിൽ ചാത്തംവേലിൽ വീട്ടിൽ മനോഹരൻ (52) ആണ് മരിച്ചത്.
ഇരുന്പനം മനയ്ക്കപ്പടി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും മനോഹരൻ വാഹനം നിർത്താതെ പോയെന്നും പിന്നീട് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
പോലീസ് സ്റ്റേഷനിൽവച്ച് ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.