തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്നു കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയെ എത്രത്തോളം അവർ ഭയക്കുന്നുവെന്ന് ശരവേഗത്തിലുള്ള ഈ ഉത്തരവിലൂടെ വ്യക്തമാകുന്നുണ്ട്.
ഇതെല്ലാം അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്താനാണെന്ന് സാധാരണക്കാർക്കുപോലും മനസിലാകും. ഇങ്ങനെയൊന്നും ഭയപ്പെടുത്തി രാഹുൽ ഗാന്ധിയുടെ വായ അടപ്പിക്കാമെന്നു സംഘ പരിവാർ ശക്തികൾ കരുതണ്ട.
ഭാരത് ജോഡോ യാത്രയിൽ ലഭിച്ച സ്വീകാര്യത ഇല്ലാതാക്കാനും അപമാനിക്കാനുമുള്ള ഗൂഢനീക്കളാണ് ഇതിനു പിന്നിൽ. അധികാരത്തിന്റെ ഹുങ്കിൽ എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.
കള്ളം പറയുന്ന മോദിയും സത്യം പറയുന്ന രാഹുലും തമ്മിലുള്ള പോരാട്ടമാണിത്. അന്തിമ വിജയം രാഹുൽ ഗാന്ധിക്ക് തന്നെയായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇതെല്ലാം അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്താനാണെന്ന് സാധാരണക്കാർക്കുപോലും മനസിലാകും. ഇങ്ങനെയൊന്നും ഭയപ്പെടുത്തി രാഹുൽ ഗാന്ധിയുടെ വായ അടപ്പിക്കാമെന്നു സംഘ പരിവാർ ശക്തികൾ കരുതണ്ട.
ഭാരത് ജോഡോ യാത്രയിൽ ലഭിച്ച സ്വീകാര്യത ഇല്ലാതാക്കാനും അപമാനിക്കാനുമുള്ള ഗൂഢനീക്കളാണ് ഇതിനു പിന്നിൽ. അധികാരത്തിന്റെ ഹുങ്കിൽ എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.
കള്ളം പറയുന്ന മോദിയും സത്യം പറയുന്ന രാഹുലും തമ്മിലുള്ള പോരാട്ടമാണിത്. അന്തിമ വിജയം രാഹുൽ ഗാന്ധിക്ക് തന്നെയായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.