കണ്ണൂർ: തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച ബിജെപി നേതാക്കളുടെ തന്ത്രമൊന്നും കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ലോകത്ത് തന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നീ മൂന്നു മതങ്ങളും ഐക്യത്തോടെ പോകുന്നത് കേരളത്തിൽ മാത്രമാണെന്നും അവിടെ വിഷം കലർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന് പറയുന്ന ബിജെപി അത് കൃത്യമായി പാലിച്ചിരുന്നെങ്കിൽ 410 ൽ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് 1110 രൂപയായി ഉയരുകയും അതിന്റെ സബ്സിഡി എടുത്തുകളയുകയും ചെയ്യില്ലായിരുന്നു.
ഇ. ചന്ദ്രശേഖരൻ എംഎൽഎയ്ക്കെതിരായ ആക്രമണത്തിൽ പാർട്ടിപ്രവർത്തകർ മൊഴിമാറ്റിയതിനെക്കുറിച്ചുള്ള ചോദിച്ചപ്പോൾ സിപിഐ നേതാക്കളും മൊഴിമാറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. അക്രമികളെ കണ്ടാൽ അറിയില്ലെന്നാണ് സിപിഐ ജില്ല സെക്രട്ടറിയുടെ മൊഴിയെന്നും വിഷയം ആവശ്യമെങ്കിൽ പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ-ഭരണപക്ഷ പോരിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന പരാമർശം തികച്ചും തെറ്റാണെന്നും പക്ഷപാതപരമായ നിലപാട് സർക്കാരോ സ്പീക്കറോ സ്വീകരിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന് പറയുന്ന ബിജെപി അത് കൃത്യമായി പാലിച്ചിരുന്നെങ്കിൽ 410 ൽ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് 1110 രൂപയായി ഉയരുകയും അതിന്റെ സബ്സിഡി എടുത്തുകളയുകയും ചെയ്യില്ലായിരുന്നു.
ഇ. ചന്ദ്രശേഖരൻ എംഎൽഎയ്ക്കെതിരായ ആക്രമണത്തിൽ പാർട്ടിപ്രവർത്തകർ മൊഴിമാറ്റിയതിനെക്കുറിച്ചുള്ള ചോദിച്ചപ്പോൾ സിപിഐ നേതാക്കളും മൊഴിമാറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. അക്രമികളെ കണ്ടാൽ അറിയില്ലെന്നാണ് സിപിഐ ജില്ല സെക്രട്ടറിയുടെ മൊഴിയെന്നും വിഷയം ആവശ്യമെങ്കിൽ പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ-ഭരണപക്ഷ പോരിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന പരാമർശം തികച്ചും തെറ്റാണെന്നും പക്ഷപാതപരമായ നിലപാട് സർക്കാരോ സ്പീക്കറോ സ്വീകരിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.