ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തീവ്രവാദ കുറ്റം ചുമത്തിയ രണ്ട് കേസുകളിൽ ഒരാഴ്ചത്തെ ജാമ്യം. ലാഹോർ ഹൈക്കോടതിയാണ് ഈ മാസം 27 വരെ ജാമ്യം അനുവദിച്ചത്.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ അനുയായികൾ പ്രതിരോധിച്ച സംഭവത്തിലാണ് പുതിയ കേസുകൾ ചാർജ് ചെയ്തത്. ഇമ്രാന്റെ വസതിക്കു പുറത്തും കോടതി വളപ്പിലും അനുയായികൾ സംഘർഷമുണ്ടാക്കിയിരുന്നു. കലാപം, കൊലപാതകശ്രമം, അക്രമത്തിന് പ്രേരണ നൽകൽ, രാജ്യത്തെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
അഴിമതി കേസിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പിൻവലിക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതി വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ അനുയായികൾ പ്രതിരോധിച്ച സംഭവത്തിലാണ് പുതിയ കേസുകൾ ചാർജ് ചെയ്തത്. ഇമ്രാന്റെ വസതിക്കു പുറത്തും കോടതി വളപ്പിലും അനുയായികൾ സംഘർഷമുണ്ടാക്കിയിരുന്നു. കലാപം, കൊലപാതകശ്രമം, അക്രമത്തിന് പ്രേരണ നൽകൽ, രാജ്യത്തെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
അഴിമതി കേസിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പിൻവലിക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതി വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.