ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂകമ്പത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. എന്നാൽ ഡൽഹിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന് ഇത്രയും തീവ്രതയില്ലെന്നാണ് പ്രാഥമിക നിഗമനം.
പാക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂകമ്പത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. എന്നാൽ ഡൽഹിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന് ഇത്രയും തീവ്രതയില്ലെന്നാണ് പ്രാഥമിക നിഗമനം.
പാക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.