തിരുവനന്തപുരം: പഞ്ചിംഗ് സംവിധാനത്തിലെ പഴുതുകൾ മുതലെടുത്ത് മുങ്ങുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരെ പൂട്ടാൻ ആക്സസ് കൺട്രോൾ സംവിധാനവുമായി സർക്കാർ. ഏപ്രിൽ ഒന്ന് മുതൽ ആക്സസ് കൺട്രോൾ സംവിധാനം നിലവിൽ വരുമെന്നാണ് പൊതുഭരണ വകുപ്പിന്റെ അറിയിപ്പ്.
രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിന് മാത്രമാകും പുറത്തിറങ്ങാന്‍ സാധിക്കുക.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാർ 30 മിനിറ്റലധികം പുറത്ത് പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും. ആക്സസ് കൺട്രോൾ സംവിധാനം വരുന്നതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഏതു സെക്ഷനില്‍ ആരെ സന്ദര്‍ശിക്കുന്നു എന്നു സന്ദര്‍ശക കാര്‍ഡ് വഴി നിയന്ത്രിക്കും.
രണ്ടു മാസത്തേക്ക് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിന് മാത്രമാകും പുറത്തിറങ്ങാന്‍ സാധിക്കുക.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാർ 30 മിനിറ്റലധികം പുറത്ത് പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും. ആക്സസ് കൺട്രോൾ സംവിധാനം വരുന്നതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഏതു സെക്ഷനില്‍ ആരെ സന്ദര്‍ശിക്കുന്നു എന്നു സന്ദര്‍ശക കാര്‍ഡ് വഴി നിയന്ത്രിക്കും.